അറിവിന്റേതു ശബ്ദരഹിതമായ ലോകമാണ്. ഒരര്‍ഥത്തില്‍ അറിവു ഊമയാണ്. ശബ്ദമില്ലാത്ത അറിവിനു ശബ്ദം നല്കുന്നത് ഏകാഗ്രതയാണ്. ആ ഏകാഗ്രതയുടെ സംഭാവനയാണ് നമുക്കു ചുറ്റുമുള്ള ഈ ലോകം. നമ്മുടെ താജ്മഹലാവട്ടെ, അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയാവട്ടെ ഈജിപ്തിലെ പിരമിഡുകളാവട്ടെ, ആദരവോടുകൂടി മാത്രം നോക്കിപ്പോവുന്നതാണ് ഈ സൃഷ്ടികളെല്ലാം. ആരെയും അത്ഭുതപരതന്ത്രരാക്കുന്നതാണ് അതിന്റെ ആകാരവും രൂപഭംഗിയും പിഴവുകളില്ലാത്ത നിര്‍മിതിയുമെല്ലാം. ഇതെല്ലാം ഇത്രയും മനോഹരമായി ഒത്തുവന്നു ആ ശില്പഭംഗി സാധ്യമാക്കിയതിനു പിറകില്‍ എന്താണ്?
എല്ലാ സുന്ദരസൃഷ്ടികളുടെയും രേഖാചിത്രം ആദ്യം തെളിയുന്നത് മനുഷ്യമനസ്സുകളിലാണ്. മസ്തിഷ്‌കത്തിലെ ഒരു സംഘം ന്യൂറോണുകളുടെ സങ്കീര്‍ണമായ സംവിധാനമാണത്. സങ്കീര്‍ണമായ ആ സംവിധാനത്തെ നിലനിര്‍ത്തുന്നതു ഏകാഗ്രതയാണ്. തികഞ്ഞ ഏകാഗ്രതയുടെ മാന്ത്രികവിരലുകളില്‍ വിരിഞ്ഞ മഹാസൗധമാണതെന്നു പാരീസിലെ ഈഫല്‍ ടവറിനുമുന്നില്‍ നില്ക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. ബീഥോവന്റെ സംഗീതം ആസ്വദിക്കുമ്പോഴും ഇതുതന്നെയാണു തോന്നാറ്. അവിശ്വസനീയമായ ഏകാഗ്രത സാധ്യമാക്കിയ സംഗീതം. ശബ്ദവീചികളാല്‍ പണിതുയര്‍ത്തിയ മറ്റൊരു താജ്തന്നെയാണ് ബീഥോവന്റെ സംഗീതം. ഏകാഗ്രതയുടെ സപ്തസ്വരങ്ങളത്രയും മാര്‍ബിള്‍ ശിലകളിലേക്ക് ആവാഹിക്കപ്പെടുമ്പോഴാണ് താജ്മഹലുകള്‍ സംഭവിക്കുക.
ബീഥോവന്റെ സംഗീതത്തിലും ആഗ്രയിലെ താജിലും പൊതുവായുള്ളതു സ്വരങ്ങളെപ്പറ്റിയും നിര്‍മാണവസ്തുക്കളെക്കുറിച്ചുമുള്ള അറിവാണ്. ഈ സ്വരങ്ങളുടെ സ്വരലയം സാധ്യമാക്കുന്ന യാഥാര്‍ഥ്യമാണു ഏകാഗ്രത. ശിലയില്‍ ശില്പം കണ്ടെത്തുന്നതും അതേ ഏകാഗ്രതയാണ്. ലക്ഷോപലക്ഷം സംഗീതോപാസകരില്‍ നിന്നും ബീഥോവനെ മാറ്റിനിര്‍ത്തുന്നത് ആ ഏകാഗ്രതയാണ്. താജിന്റെ പിന്നിലെ പേരറിയാത്ത ശില്പികളെ ആദരവോടെ ഓര്‍ക്കാന്‍ ഇന്നും നമ്മെ പ്രേരിപ്പിക്കുന്നതും അതേ ഏകാഗ്രതയാണ്.
ഇനി ഈ മഹാസൃഷ്ടികളില്‍ നിന്നും നമുക്കു ഏകാഗ്രതയെ മാറ്റിനിര്‍ത്തിനോക്കാം. എന്തായിരിക്കും ബാക്കിയുണ്ടാവുക? മഹാസൃഷ്ടികള്‍ കേവലസൃഷ്ടികളാവും. താജ് ഒരു മാര്‍ബിള്‍ കൂടാരവും ബീഥോവന്റെ സിംഫണി കേവല ശബ്ദശല്യവുമായിത്തീരും.
വിലയേറിയത് സര്‍ഗപരമായ സൃഷ്ടികള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളല്ല. സര്‍ഗശേഷി സാധ്യമാക്കുന്ന ആ ഏകാഗ്രതയാണ് ലോകത്തേറ്റവും മൂല്യമേറിയത്. സൃഷ്ടിയുടെ മൂല്യം അതുസാധ്യമാക്കിയ ശ്രദ്ധയുടെ ഗുണത്തെയും അളവിനെയും ആശ്രയിച്ചിരിക്കും.
അലക്ഷ്യമായി കാട്ടില്‍ കിടന്ന തടിക്കഷണത്തിനു മൂല്യവര്‍ധനയുണ്ടാക്കിയത് ശില്പിയുടെ ശ്രദ്ധയൊന്നുമാത്രമാണ്. ഇന്നു ശില്പിക്കുപോലും ഊഹിക്കാനെ കഴിയാത്ത ഒരു വില നാളെ അതിനുണ്ടാവാം. അത് ആ ഏകാഗ്രതയുടെ വിലയാണ്. ആ ഏകാഗ്രതയെ വരുതിയില്‍ നിര്‍ത്താനാണ് നാമറിയേണ്ടത്. കാരണം കാട്ടില്‍ കിടന്ന തടിപോലെതിരഞ്ഞുപിടിക്കാവുന്ന ഒന്നല്ല, അത്. അകത്തുനിന്നു തന്നെ വീണ്ടെടുക്കേണ്ടതാണ്.
രചന :- ദേബശിഷ് ചാറ്റര്‍ജി
കടപ്പാട് :- മാത്രുഭൂമി ദിനപത്രം
എല്ലാ സുന്ദരസൃഷ്ടികളുടെയും രേഖാചിത്രം ആദ്യം തെളിയുന്നത് മനുഷ്യമനസ്സുകളിലാണ്. മസ്തിഷ്‌കത്തിലെ ഒരു സംഘം ന്യൂറോണുകളുടെ സങ്കീര്‍ണമായ സംവിധാനമാണത്. സങ്കീര്‍ണമായ ആ സംവിധാനത്തെ നിലനിര്‍ത്തുന്നതു ഏകാഗ്രതയാണ്. തികഞ്ഞ ഏകാഗ്രതയുടെ മാന്ത്രികവിരലുകളില്‍ വിരിഞ്ഞ മഹാസൗധമാണതെന്നു പാരീസിലെ ഈഫല്‍ ടവറിനുമുന്നില്‍ നില്ക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. ബീഥോവന്റെ സംഗീതം ആസ്വദിക്കുമ്പോഴും ഇതുതന്നെയാണു തോന്നാറ്. അവിശ്വസനീയമായ ഏകാഗ്രത സാധ്യമാക്കിയ സംഗീതം. ശബ്ദവീചികളാല്‍ പണിതുയര്‍ത്തിയ മറ്റൊരു താജ്തന്നെയാണ് ബീഥോവന്റെ സംഗീതം. ഏകാഗ്രതയുടെ സപ്തസ്വരങ്ങളത്രയും മാര്‍ബിള്‍ ശിലകളിലേക്ക് ആവാഹിക്കപ്പെടുമ്പോഴാണ് താജ്മഹലുകള്‍ സംഭവിക്കുക.
ബീഥോവന്റെ സംഗീതത്തിലും ആഗ്രയിലെ താജിലും പൊതുവായുള്ളതു സ്വരങ്ങളെപ്പറ്റിയും നിര്‍മാണവസ്തുക്കളെക്കുറിച്ചുമുള്ള അറിവാണ്. ഈ സ്വരങ്ങളുടെ സ്വരലയം സാധ്യമാക്കുന്ന യാഥാര്‍ഥ്യമാണു ഏകാഗ്രത. ശിലയില്‍ ശില്പം കണ്ടെത്തുന്നതും അതേ ഏകാഗ്രതയാണ്. ലക്ഷോപലക്ഷം സംഗീതോപാസകരില്‍ നിന്നും ബീഥോവനെ മാറ്റിനിര്‍ത്തുന്നത് ആ ഏകാഗ്രതയാണ്. താജിന്റെ പിന്നിലെ പേരറിയാത്ത ശില്പികളെ ആദരവോടെ ഓര്‍ക്കാന്‍ ഇന്നും നമ്മെ പ്രേരിപ്പിക്കുന്നതും അതേ ഏകാഗ്രതയാണ്.
ഇനി ഈ മഹാസൃഷ്ടികളില്‍ നിന്നും നമുക്കു ഏകാഗ്രതയെ മാറ്റിനിര്‍ത്തിനോക്കാം. എന്തായിരിക്കും ബാക്കിയുണ്ടാവുക? മഹാസൃഷ്ടികള്‍ കേവലസൃഷ്ടികളാവും. താജ് ഒരു മാര്‍ബിള്‍ കൂടാരവും ബീഥോവന്റെ സിംഫണി കേവല ശബ്ദശല്യവുമായിത്തീരും.
വിലയേറിയത് സര്‍ഗപരമായ സൃഷ്ടികള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളല്ല. സര്‍ഗശേഷി സാധ്യമാക്കുന്ന ആ ഏകാഗ്രതയാണ് ലോകത്തേറ്റവും മൂല്യമേറിയത്. സൃഷ്ടിയുടെ മൂല്യം അതുസാധ്യമാക്കിയ ശ്രദ്ധയുടെ ഗുണത്തെയും അളവിനെയും ആശ്രയിച്ചിരിക്കും.
അലക്ഷ്യമായി കാട്ടില്‍ കിടന്ന തടിക്കഷണത്തിനു മൂല്യവര്‍ധനയുണ്ടാക്കിയത് ശില്പിയുടെ ശ്രദ്ധയൊന്നുമാത്രമാണ്. ഇന്നു ശില്പിക്കുപോലും ഊഹിക്കാനെ കഴിയാത്ത ഒരു വില നാളെ അതിനുണ്ടാവാം. അത് ആ ഏകാഗ്രതയുടെ വിലയാണ്. ആ ഏകാഗ്രതയെ വരുതിയില്‍ നിര്‍ത്താനാണ് നാമറിയേണ്ടത്. കാരണം കാട്ടില്‍ കിടന്ന തടിപോലെതിരഞ്ഞുപിടിക്കാവുന്ന ഒന്നല്ല, അത്. അകത്തുനിന്നു തന്നെ വീണ്ടെടുക്കേണ്ടതാണ്.
രചന :- ദേബശിഷ് ചാറ്റര്‍ജി
കടപ്പാട് :- മാത്രുഭൂമി ദിനപത്രം