ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു. 

ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമന്വയിപ്പിച്ച് അവതരിപ്പിക്കുകയായിരുന്നു അവര്‍. ഔപചാരികമായ അധികാരലക്ഷണങ്ങളൊന്നുമില്ലാത്ത അനൗപചാരികമായ ഒരു ചര്‍ച്ച. കൂടുതല്‍ ആഴത്തിലേക്കിറങ്ങിച്ചെല്ലുന്ന അത്തരം ചര്‍ച്ചകളാണ് കൂടുതല്‍ ഫലവത്താവുക. 

മേഖല ഏതുമാവട്ടെ, നോളജ് അഥവാ അറിവിനൊരു പ്ലാസ്റ്റിസിറ്റിയുണ്ട്. മുന്നേ വിരുദ്ധധ്രുവങ്ങളിലെന്ന് തോന്നിപ്പിക്കുന്നപോലെയായിരുന്നു വിഷയങ്ങള്‍. ഫിസിക്കല്‍ സയന്‍സും ലൈഫ് സയന്‍സും അല്ലെങ്കില്‍ ആര്‍ട്‌സും എന്‍ജിനീയറിങ്ങും. ഭാഗ്യത്തിന് കോടതിഭാഷയിലെ വേഴ്‌സസ് നടുവിലല്ലെന്നേയുണ്ടായിരുന്നുള്ളൂ. ഈ വേര്‍തിരുവുകളുടെ ബര്‍ലിന്‍ മതില്‍ അറിവിന്റെ പുതുയുഗത്തില്‍ അലിഞ്ഞില്ലാതാവുകയാണ്. ബയോമെക്കാനിക്‌സും ന്യൂക്ലിയര്‍ മെഡിസിനും കോണ്‍ഷ്യസ് കാപ്പിറ്റലിസവും അരങ്ങുവാഴുന്നു. ജലം മുഴുവനായും ഉപയോഗിക്കപ്പെടുന്ന നദീസംയോജനംപോലെ വിഷയങ്ങള്‍ പരസ്പരബന്ധിതമായി. 

വാഷിങ്ടണ്‍ ഡി.സി.യില്‍ അന്നത്തെ മാനവവിഭവശേഷി മന്ത്രി കപില്‍ സിബലുമൊത്തുള്ള ഒരു യോഗത്തിലാണ് ഞാന്‍ രേണു ഖടോരയെ കാണുന്നത്. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദെന്ന കുഗ്രാമത്തില്‍ ജനിച്ച് 18-ാമത്തെ വയസ്സില്‍ വിവാഹിതയായ വനിത. വിവാഹമല്ല വേണ്ടത്, ഉന്നതവിദ്യാഭ്യാസമാണെന്ന് പറഞ്ഞ് പത്തുദിവസത്തോളം നിലവിളിച്ചതായി അവര്‍ പറയുന്നു. ജീവിതപങ്കാളിയായ സുരേഷ് ഖടോര്‍ അവര്‍ ചാന്‍സലറായിരിക്കുന്ന അതേ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. പഠിക്കാനും നയിക്കാനുമുള്ള ഒടുങ്ങാത്ത അഭിനിവേശവും നിശ്ചയദാര്‍ഢ്യവുമായിരിക്കണം അവരെ അമേരിക്കയിലെ പ്രശസ്തമായ സര്‍വകലാശാലയുടെ തലപ്പത്തേക്കെത്തിച്ചത്. ആംഗ്ലോ സാക്‌സണ്‍ പുരുഷാധിപത്യത്തിന്റെ വിഹാരകേന്ദ്രമായ അമേരിക്കന്‍ വിദ്യാഭ്യാസമേഖലയില്‍ ഒരിന്ത്യന്‍ വനിതയ്ക്ക് എന്തുകൊണ്ടും അഭിമാനിക്കാവുന്ന നേട്ടം, അവരുടെ അസാധാരണമായ ലീഡര്‍ഷിപ്പ് ക്വാളിറ്റിയെപ്പറ്റി നമുക്കും. 
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആനയും കൊതുകും ഈഗോയും

ആധുനികലോകത്ത് ബ്രാന്‍ഡുകള്‍ ജന്മമെടുക്കുന്നതും വളരുന്നതും വിസ്മൃതമാവുന്നതും മിക്കവാറും ചെറിയ കാലയളവിനിടക്കാണ്. വിപണിയില്‍ അവയുളവാക്കുന്ന ചലനവും ശ്രദ്ധയും വളരെ കുറച്ചുകാലത്തേക്കാണെന്നര്‍ഥം. ടോക്കിയോവിലെ കസ്യൂമര്‍ ഇലക്‌ട്രോണിക്‌സ് മാര്‍ക്കറ്റില്‍ ഒരു ഡിജിറ്റല്‍ ഉല്പന്നത്തിനു ലഭിക്കുന്ന ശ്രദ്ധയും പരിഗണനയും ഏറ്റവും കൂടിയാല്‍ മൂന്നുമാസത്തേക്കാണെന്നു പഠനങ്ങള്‍ പറയുന്നു.  വന്‍കിട കമ്പനികളിലെ സി.ഇ.ഒ.മാരുടെ 'ആയുര്‍ദൈര്‍ഘ്യം' തന്നെ ഏതാണ്ട് പകുതിയായി വെട്ടിച്ചുരുക്കപ്പെട്ടിരിക്കുകയാണ്. മാറുന്ന പരിഗണനകളുടെയും ശ്രദ്ധക്കുറവിന്റെയും ലോകം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ബെഡ്‌റൂമെന്നോ ബോര്‍ഡ്‌റൂമെന്നോ ഉള്ള വ്യത്യാസങ്ങളില്ല. പാശ്ചാത്യലോകത്ത് രണ്ടിലൊന്നു വിവാഹബന്ധങ്ങളും പരാജയമാവുന്നതിന്റെ കാരണം ലളിതമാണ് - പങ്കാളികള്‍ക്കിടയിലെ ശ്രദ്ധയില്ലായ്മ. പങ്കാളികളെ ശ്രദ്ധയില്ലായ്മ പ്രതിയോഗികളാക്കുകയാണ്. നമുക്ക് നമ്മോടുതന്നെ ചേര്‍ന്നിരിക്കാനായി ഏതാനും സെക്കന്റുകള്‍ കൂടി മാറ്റിവെക്കാന്‍ പറ്റാത്ത ഭീതിദമായ അവസ്ഥ.  നമ്മുടെ വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കായി നമുക്കു സമയം കണ്ടെത്താനാവും. ലേശം അറ്റകുറ്റപണി നട

ശ്വസനത്തിന്റെ പാഠം

സ്നേഹം നിങ്ങൾക്ക് ഭൂമിയിലേക്കുള്ള വേരുകൾ തരുന്നു സ്വാതന്ത്ര്യം നിങ്ങൾക്ക് ജീവിതത്തിൽ അപ്പുറത്തുള്ള ചിറകുകൾ തരുന്നു. പിറക്കുന്ന നിമിഷം മുതൽ മരിക്കുന്നതു വരെ തുടർച്ചയായി ശ്വസിച്ചുകൊണ്ടിരിക്കുന്നു. ശ്വാസത്തെ പ്രാണൻ / ജീവൻ എന്നാണ് പറയുന്നത്. ശ്വസനം ഒരാളെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്നു. ശരീരം എന്നത് ഒരാളിലേക്ക് വന്ന പ്രപഞ്ചമാണ്. ഒരാളുടെ ശരീരം പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. ശരീരത്തിൽ ഉള്ളതെല്ലാം പ്രപഞ്ചത്തിന് ഭാഗമാകുന്നു. വിശ്വാവുമായി ഏറ്റവും അടുത്ത ഒരു കവാടം ആണിത്. ശ്വസനമാണ് അതിലേക്കുള്ള പാലം. ശ്വാസത്തിലെ രഹസ്യം അറിഞ്ഞാൽ ഒരാളുടെ ജീവിതം നീളുന്നു. ചിന്ത ക്രമരഹിതമാകുമ്പോൾ ശ്വസനവും ക്രമരഹിതമാകുന്നു. ഒരു ക്ഷണനേരം ശ്വസനം നിർത്തുമ്പോൾ ഒരാളുടെ ചിന്തകളും ഇല്ലാതാകുന്നു. ഒരാളുടെ ചിന്ത സ്വാധീനിക്കുവാൻ ശ്വസനത്തിന് കഴിയും. ഒരാളുടെ മനസ്സിൽ കോപം ഉണ്ടാകുമ്പോൾ അയാളുടെ ശ്വസന താളം മാറുന്നു. ശ്വസനം അസ്വസ്ഥമാകുന്നു; രക്തപ്രവാഹത്തിന് വേഗം കൂടുന്നു; ശരീരത്തിൽ ഭിന്നമായ ചില രാസവസ്തുക്കൾ ഉണ്ടാക്കപ്പെടുന്നു. ഗൗതമബുദ്ധൻ ബോധോദയത്തിലെത്തിയത് 'ശ്വാസന ശ്രദ്ധ'യിലൂടെയത്രെ. അദ്ദേഹം പറഞ്ഞു. " നിങ്ങളുടെ ശ്വസ