ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വെക്കുന്നതല്ല മുടി വളരുന്നതാണ്‌

ഹാര്‍വാഡ് ബിസിനസ് സ്‌കൂളിനെ ഒരു ബൗദ്ധിക-സര്‍ക്കസ് കൂടാരമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. സകലവിഷയത്തെക്കുറിച്ചും എന്തെങ്കിലുമൊക്കെ നമുക്കറിയാന്‍ പറ്റുന്നയിടം. എങ്ങനെ ഈശ്വരനെ അറിയാം എന്നൊരു പ്രഭാഷണം ഒരു മുറിയില്‍ നടക്കുമ്പോള്‍ അടുത്തമുറിയില്‍ ദൈവം തന്നെ പ്രഭാഷകനാണെന്ന് കരുതുക. ആളുകള്‍ ഏതിലേക്കുള്ള ക്യൂവിലായിരിക്കും? ദൈവത്തെ കേള്‍ക്കാന്‍ പോയെന്നുവരില്ല, ദൈവത്തെ അറിയുന്ന വിധം തലനാരിഴകീറി പരിശോധിക്കുന്നിടത്തായിരിക്കും ഹാര്‍വാഡികളുടെ സ്ഥാനം.

ഞാന്‍ ആ ഇന്ത്യന്‍ യോഗിയെ കാണുന്നത് ഹാര്‍വാഡ് സ്‌ക്വയറിലാണ്. അദ്ദേഹം ഒരുപറ്റം വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു. ഐന്‍സ്റ്റീന്റെ ചപ്രത്തലമുടി, മാര്‍ക്‌സിന്റെ അലസമായി നീണ്ട സമൃദ്ധമായ താടി. 

നിങ്ങള്‍ യോഗികളെന്താണ് എപ്പോഴും ഇങ്ങനെ താടിയും മുടിയും വെക്കുന്നത് - ഒരുവന്റെ ചോദ്യം അതായിരുന്നു.
ഈ മുടിയും താടിയും വെച്ചതല്ല, വന്നതാണ്. ലോകത്തെവിടെയും മുടിയുടെ സ്വാഭാവികമായ ധര്‍മം വളരുകയാണല്ലോ? നിങ്ങള്‍ അത് മുറിക്കുന്നു, ഒപ്പിക്കുന്നു, കെട്ടിവെക്കുന്നു, തലയില്‍ വരെ പച്ചകുത്തുന്നു. അതെല്ലാം സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന് വിശ്വസിക്കുന്നു, സ്വാഭാവികമായി സംഭവിക്കുന്നത് അസ്വാഭാവികമാണെന്നും കരുതുന്നു. ഇതെന്തൊരു തലതിരിഞ്ഞ അറിവാണ്? യോഗി തിരിച്ചടിച്ചു.

പിണച്ചുവെച്ച കാലുകളുമായി ഫ്രഞ്ച് വാനില കോഫി നുണഞ്ഞുകൊണ്ട് അദ്ദേഹം ഇരിപ്പ് തുടര്‍ന്നു. ചുറ്റിലും കേള്‍വിക്കാരുടെ എണ്ണം കൂടിക്കൊണ്ടുമിരുന്നു. വിദ്യാര്‍ഥികള്‍ പഠിച്ചുവരുന്ന കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിക്കെതിരായ തന്റെ കുരിശുയുദ്ധം അദ്ദേഹം തുടര്‍ന്നു - കൃത്യമായ അക്കൗണ്ടും കോര്‍പ്പറേറ്റ് ഗോളുകളുമുണ്ടെന്നത് ശരി. വ്യക്തിജീവിതത്തില്‍ അതില്ലെന്നതും ശരി. ലൈഫ് കോര്‍പ്പറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആണല്ലോ ഓരോ വ്യക്തിയും. അവിടെ ലക്ഷ്യം ജീവിക്കുക എന്നതാണ് - ആവശ്യമായ ജീവിതാനുഭൂതികള്‍ അനുഭവിക്കുന്ന ജീവിതം.

ഒരു പോണിടെയ്ല്‍ സുന്ദരി ഇടപെട്ട് ചോദ്യമുയര്‍ത്തി, ജീവിതാനുഭൂതിയുടെ രഹസ്യം ചോര്‍ത്താനെന്നോണം. എന്താണ് ആയൊരു പരമാനന്ദത്തിലേക്കുള്ള മാര്‍ഗം? കാര്യമാത്രപ്രസക്തമായി യോഗി ചോദ്യത്തെ നേരിട്ടു - പരമാനന്ദത്തെപ്പറ്റിയുള്ള ചിന്ത നിങ്ങള്‍ കൈവെടിയുമ്പോള്‍ പരമാനന്ദം നിങ്ങളുടെ വളര്‍ത്തുപട്ടി കണക്കെ ഓടിയെത്തിക്കൊള്ളും.

യോഗി തുടര്‍ന്നു - ജീവിതത്തിന്റെ പല ആനന്ദങ്ങളും ലഭിക്കുന്ന മാര്‍ഗത്തിന്റെ എതിര്‍ദിശയിലാണ് പരമാനന്ദത്തിലേക്കുള്ള പാത. നിങ്ങള്‍ ആനന്ദം തേടുന്നത് നിങ്ങളില്‍നിന്നും അകന്നുകൊണ്ടാണ്. ഫെറാരിയും ഉന്നതമായ പദവികളും ഭേദപ്പെട്ടൊരു ഗേള്‍ ഫ്രണ്ടും അഥവാ ബോയ് ഫ്രണ്ടും മുടിഞ്ഞ ശമ്പളവും ഭേദപ്പെട്ട ശാരീരികാരോഗ്യവും കിട്ടിയേക്കാം. നിങ്ങളുടെ ഓട്ടം ഓരോ കുമിളകള്‍ക്കും പിന്നാലെയാണ്. എല്ലാവരെയും തേടി തിരിച്ചറിവിന്റെ നിമിഷങ്ങള്‍ എപ്പോഴെങ്കിലും വന്നണയും - എന്തൊക്കെയോ നേടിയിരുന്നെങ്കിലും മൊത്തത്തില്‍ പരമദരിദ്രനായിരുന്നു താനെന്ന തിരിച്ചറിവ്. 

സ്വന്തം ശരീരത്തിന്റെ സുഗന്ധത്തിന്റെ ഉറവിടം തേടിയലഞ്ഞ് കടുവാ വായിലെത്തുന്ന കസ്തൂരിമാനിനെപ്പോലെയാണ് പലരും. കച്ചവടത്തിന്റെ കോണ്‍ക്രീറ്റ് കാടുകളില്‍ നാമങ്ങനെ അവിശ്രമം അലയുകയാണ്. വെക്കുന്നതല്ല വരുന്നതാണ് മുടിയെന്നതുപോലെ. കോഫിയുടെ അവസാന കവിളും അകത്താക്കി അദ്ദേഹം എഴുന്നേറ്റു...
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആനയും കൊതുകും ഈഗോയും

ആധുനികലോകത്ത് ബ്രാന്‍ഡുകള്‍ ജന്മമെടുക്കുന്നതും വളരുന്നതും വിസ്മൃതമാവുന്നതും മിക്കവാറും ചെറിയ കാലയളവിനിടക്കാണ്. വിപണിയില്‍ അവയുളവാക്കുന്ന ചലനവും ശ്രദ്ധയും വളരെ കുറച്ചുകാലത്തേക്കാണെന്നര്‍ഥം. ടോക്കിയോവിലെ കസ്യൂമര്‍ ഇലക്‌ട്രോണിക്‌സ് മാര്‍ക്കറ്റില്‍ ഒരു ഡിജിറ്റല്‍ ഉല്പന്നത്തിനു ലഭിക്കുന്ന ശ്രദ്ധയും പരിഗണനയും ഏറ്റവും കൂടിയാല്‍ മൂന്നുമാസത്തേക്കാണെന്നു പഠനങ്ങള്‍ പറയുന്നു.  വന്‍കിട കമ്പനികളിലെ സി.ഇ.ഒ.മാരുടെ 'ആയുര്‍ദൈര്‍ഘ്യം' തന്നെ ഏതാണ്ട് പകുതിയായി വെട്ടിച്ചുരുക്കപ്പെട്ടിരിക്കുകയാണ്. മാറുന്ന പരിഗണനകളുടെയും ശ്രദ്ധക്കുറവിന്റെയും ലോകം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ബെഡ്‌റൂമെന്നോ ബോര്‍ഡ്‌റൂമെന്നോ ഉള്ള വ്യത്യാസങ്ങളില്ല. പാശ്ചാത്യലോകത്ത് രണ്ടിലൊന്നു വിവാഹബന്ധങ്ങളും പരാജയമാവുന്നതിന്റെ കാരണം ലളിതമാണ് - പങ്കാളികള്‍ക്കിടയിലെ ശ്രദ്ധയില്ലായ്മ. പങ്കാളികളെ ശ്രദ്ധയില്ലായ്മ പ്രതിയോഗികളാക്കുകയാണ്. നമുക്ക് നമ്മോടുതന്നെ ചേര്‍ന്നിരിക്കാനായി ഏതാനും സെക്കന്റുകള്‍ കൂടി മാറ്റിവെക്കാന്‍ പറ്റാത്ത ഭീതിദമായ അവസ്ഥ.  നമ്മുടെ വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കായി നമുക്കു സമയം കണ്ടെത്താനാവും. ലേശം അറ്റകുറ്റപണി നട

ശ്വസനത്തിന്റെ പാഠം

സ്നേഹം നിങ്ങൾക്ക് ഭൂമിയിലേക്കുള്ള വേരുകൾ തരുന്നു സ്വാതന്ത്ര്യം നിങ്ങൾക്ക് ജീവിതത്തിൽ അപ്പുറത്തുള്ള ചിറകുകൾ തരുന്നു. പിറക്കുന്ന നിമിഷം മുതൽ മരിക്കുന്നതു വരെ തുടർച്ചയായി ശ്വസിച്ചുകൊണ്ടിരിക്കുന്നു. ശ്വാസത്തെ പ്രാണൻ / ജീവൻ എന്നാണ് പറയുന്നത്. ശ്വസനം ഒരാളെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്നു. ശരീരം എന്നത് ഒരാളിലേക്ക് വന്ന പ്രപഞ്ചമാണ്. ഒരാളുടെ ശരീരം പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. ശരീരത്തിൽ ഉള്ളതെല്ലാം പ്രപഞ്ചത്തിന് ഭാഗമാകുന്നു. വിശ്വാവുമായി ഏറ്റവും അടുത്ത ഒരു കവാടം ആണിത്. ശ്വസനമാണ് അതിലേക്കുള്ള പാലം. ശ്വാസത്തിലെ രഹസ്യം അറിഞ്ഞാൽ ഒരാളുടെ ജീവിതം നീളുന്നു. ചിന്ത ക്രമരഹിതമാകുമ്പോൾ ശ്വസനവും ക്രമരഹിതമാകുന്നു. ഒരു ക്ഷണനേരം ശ്വസനം നിർത്തുമ്പോൾ ഒരാളുടെ ചിന്തകളും ഇല്ലാതാകുന്നു. ഒരാളുടെ ചിന്ത സ്വാധീനിക്കുവാൻ ശ്വസനത്തിന് കഴിയും. ഒരാളുടെ മനസ്സിൽ കോപം ഉണ്ടാകുമ്പോൾ അയാളുടെ ശ്വസന താളം മാറുന്നു. ശ്വസനം അസ്വസ്ഥമാകുന്നു; രക്തപ്രവാഹത്തിന് വേഗം കൂടുന്നു; ശരീരത്തിൽ ഭിന്നമായ ചില രാസവസ്തുക്കൾ ഉണ്ടാക്കപ്പെടുന്നു. ഗൗതമബുദ്ധൻ ബോധോദയത്തിലെത്തിയത് 'ശ്വാസന ശ്രദ്ധ'യിലൂടെയത്രെ. അദ്ദേഹം പറഞ്ഞു. " നിങ്ങളുടെ ശ്വസ

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമന്വയ