ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രതിഭയുടെ പാഠം

കാഠിന്യമേറിയ ഒരു പാറയല്ല, മാര്‍ദവമേറിയ കളിമണ്ണാണ് നേതാക്കളെ സംബന്ധിച്ചിടത്തോളം ജീവിതം. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് അവരതിനെ രൂപപ്പെടുത്തിയെടുക്കും. ഓപ്‌റ വിന്‍ഫ്രിയുടെ കഥ അവിസ്മരണീയമാണ്. അവിവാഹിതരായ കൗമാരപ്രായക്കാരുടെ മകള്‍. അതിദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ വളരുന്ന കുട്ടി ഒമ്പതാം വയസ്സില്‍ ബലാത്സംഗത്തിനിരയാവുന്നു. വിവാഹമോചനം നേടിയ മാതാപിതാക്കളോടൊപ്പം കൗമാരകാലം. പ്രക്ഷേപണരംഗത്തെത്തുന്നത് പതിനാറാമത്തെ വയസ്സില്‍. 19 വയസ്സാവുമ്പോഴേക്കും രംഗത്തെ അനിഷേധ്യസാന്നിധ്യമായി 'ആഫ്രോ അമേരിക്കന്‍ വനിത'യെന്ന് പ്രശസ്തയായ ഓപ്‌റ വിന്‍ഫ്രി. തൊലിനിറം അവിടെയും പ്രശ്‌നമായി. അമേരിക്കന്‍ ടെലിവിഷനില്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥ നേരിടേണ്ടിവന്നു. എന്നാല്‍, എല്ലാറ്റിനെയും മറികടന്ന് അവര്‍ അമേരിക്കന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. 

'ആം ഷിക്കാഗോ'യെന്ന പരിപാടി രാജ്യത്തെ ഏറ്റവും പ്രേക്ഷകരുള്ള പരിപാടിയാവുമ്പോള്‍ അവരുടെ പ്രായം വെറും 30. 1985-ല്‍ 31-ാമത്തെ വയസ്സിലാണ് അവര്‍ 'ദി കളര്‍ പര്‍പ്പിള്‍' എന്ന സ്പില്‍ബര്‍ഗ് സിനിമയില്‍ അഭിനയിച്ചത്. അതാവട്ടെ ഏറ്റവും നല്ല സഹനടിക്കുള്ള ഓസ്‌കര്‍ നോമിനേഷനും അവര്‍ക്ക് നേടിക്കൊടുത്തു. ശില്പിയുടെ കൈയിലെ മരത്തടിപോലെയാണ് നേതാവ് മാറ്റത്തെ നയിക്കേണ്ടതെന്ന് അവരുടെ ജീവിതം കാണിക്കുന്നു. അല്പാല്പമായി ചെത്തിമിനുക്കിയെടുക്കുമ്പോഴാണ് പ്രത്യേകരൂപമില്ലാത്ത മരത്തടി ആകര്‍ഷകമായ ശില്പമായി മാറുന്നത്.

''അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. മറ്റുള്ളവരെപ്പോലെത്തന്നെയാണ് ഞാനും. ഓരോ അനുഭവങ്ങളില്‍നിന്നും പ്രതിസന്ധികളില്‍നിന്നും ഞാന്‍ പാഠം ഉള്‍ക്കൊള്ളുന്നു.'' പ്രതിസന്ധികളില്ലാത്തിടത്ത് അതിജീവനത്തിനുള്ള ശക്തിയുമില്ലെന്ന് അവര്‍ വിശ്വസിച്ചു. 1986-ല്‍ ഓപ്‌റ ഷോ ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒരു പ്രേക്ഷകന്റെ പ്രതികരണം അവരെക്കാള്‍ ഭേദം വേദിയില്‍ ഒരു ഉരുളക്കിഴങ്ങായിരിക്കും എന്നായിരുന്നു. ഇത്തരം വിമര്‍ശങ്ങളില്‍നിന്ന് നേടിയ കരുത്തുമായാണ് അവര്‍ അമേരിക്കയില്‍മാത്രം 10 ദശലക്ഷത്തിലേറെ ടി.വി. പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനംപിടിച്ചത്.നാട്യങ്ങളില്ലാത്ത ശൈലിയും അടിയുറച്ച മൂല്യബോധവുമാണ് അവരെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് നയിച്ചത്. ഉന്നതിയില്‍ നില്‍ക്കുമ്പോഴും അവര്‍ കൈവിടാതിരുന്നതും അതുതന്നെയാണ്. അതാണ് അവരെ വ്യത്യസ്തയാക്കുന്നതും. ''ഇപ്പോഴും എന്റെ കാല്‍ നിലത്തുതന്നെയാണ്. പക്ഷേ, ഭേദപ്പെട്ട ഷൂസ് ഉണ്ടെന്നുമാത്രം'' എന്നായിരുന്നു അവരുടെ പ്രതികരണം. 

മാട്ടിറച്ചി ഭക്ഷിക്കുകയില്ലെന്ന് അവര്‍ പ്രഖ്യാപിക്കുമ്പോള്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ അവരെ അനുകരിക്കുന്നു. വ്യാപാരികള്‍ പരിഭ്രാന്തരാവുന്നു. ആഫ്രിക്കയിലെ എയ്ഡ്‌സ് രോഗികള്‍ക്കായി അവരുടെ വാക്കുകള്‍ മുഴങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍എണ്ണയിട്ട യന്ത്രംപോലെ കര്‍മനിരതമായി. ''മുന്നോട്ടുനോക്കുമ്പോള്‍ എന്റെ കണ്ണുകളെ അന്ധമാക്കുന്ന വിധത്തില്‍ പ്രകാശമാനമാണ് ഭാവിയെന്ന് എനിക്കുതോന്നി''യെന്ന് ഓപ്‌റ വിന്‍ഫ്രി.
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആനയും കൊതുകും ഈഗോയും

ആധുനികലോകത്ത് ബ്രാന്‍ഡുകള്‍ ജന്മമെടുക്കുന്നതും വളരുന്നതും വിസ്മൃതമാവുന്നതും മിക്കവാറും ചെറിയ കാലയളവിനിടക്കാണ്. വിപണിയില്‍ അവയുളവാക്കുന്ന ചലനവും ശ്രദ്ധയും വളരെ കുറച്ചുകാലത്തേക്കാണെന്നര്‍ഥം. ടോക്കിയോവിലെ കസ്യൂമര്‍ ഇലക്‌ട്രോണിക്‌സ് മാര്‍ക്കറ്റില്‍ ഒരു ഡിജിറ്റല്‍ ഉല്പന്നത്തിനു ലഭിക്കുന്ന ശ്രദ്ധയും പരിഗണനയും ഏറ്റവും കൂടിയാല്‍ മൂന്നുമാസത്തേക്കാണെന്നു പഠനങ്ങള്‍ പറയുന്നു.  വന്‍കിട കമ്പനികളിലെ സി.ഇ.ഒ.മാരുടെ 'ആയുര്‍ദൈര്‍ഘ്യം' തന്നെ ഏതാണ്ട് പകുതിയായി വെട്ടിച്ചുരുക്കപ്പെട്ടിരിക്കുകയാണ്. മാറുന്ന പരിഗണനകളുടെയും ശ്രദ്ധക്കുറവിന്റെയും ലോകം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ബെഡ്‌റൂമെന്നോ ബോര്‍ഡ്‌റൂമെന്നോ ഉള്ള വ്യത്യാസങ്ങളില്ല. പാശ്ചാത്യലോകത്ത് രണ്ടിലൊന്നു വിവാഹബന്ധങ്ങളും പരാജയമാവുന്നതിന്റെ കാരണം ലളിതമാണ് - പങ്കാളികള്‍ക്കിടയിലെ ശ്രദ്ധയില്ലായ്മ. പങ്കാളികളെ ശ്രദ്ധയില്ലായ്മ പ്രതിയോഗികളാക്കുകയാണ്. നമുക്ക് നമ്മോടുതന്നെ ചേര്‍ന്നിരിക്കാനായി ഏതാനും സെക്കന്റുകള്‍ കൂടി മാറ്റിവെക്കാന്‍ പറ്റാത്ത ഭീതിദമായ അവസ്ഥ.  നമ്മുടെ വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കായി നമുക്കു സമയം കണ്ടെത്താനാവും. ലേശം അറ്റകുറ്റപണി നട

ശ്വസനത്തിന്റെ പാഠം

സ്നേഹം നിങ്ങൾക്ക് ഭൂമിയിലേക്കുള്ള വേരുകൾ തരുന്നു സ്വാതന്ത്ര്യം നിങ്ങൾക്ക് ജീവിതത്തിൽ അപ്പുറത്തുള്ള ചിറകുകൾ തരുന്നു. പിറക്കുന്ന നിമിഷം മുതൽ മരിക്കുന്നതു വരെ തുടർച്ചയായി ശ്വസിച്ചുകൊണ്ടിരിക്കുന്നു. ശ്വാസത്തെ പ്രാണൻ / ജീവൻ എന്നാണ് പറയുന്നത്. ശ്വസനം ഒരാളെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്നു. ശരീരം എന്നത് ഒരാളിലേക്ക് വന്ന പ്രപഞ്ചമാണ്. ഒരാളുടെ ശരീരം പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. ശരീരത്തിൽ ഉള്ളതെല്ലാം പ്രപഞ്ചത്തിന് ഭാഗമാകുന്നു. വിശ്വാവുമായി ഏറ്റവും അടുത്ത ഒരു കവാടം ആണിത്. ശ്വസനമാണ് അതിലേക്കുള്ള പാലം. ശ്വാസത്തിലെ രഹസ്യം അറിഞ്ഞാൽ ഒരാളുടെ ജീവിതം നീളുന്നു. ചിന്ത ക്രമരഹിതമാകുമ്പോൾ ശ്വസനവും ക്രമരഹിതമാകുന്നു. ഒരു ക്ഷണനേരം ശ്വസനം നിർത്തുമ്പോൾ ഒരാളുടെ ചിന്തകളും ഇല്ലാതാകുന്നു. ഒരാളുടെ ചിന്ത സ്വാധീനിക്കുവാൻ ശ്വസനത്തിന് കഴിയും. ഒരാളുടെ മനസ്സിൽ കോപം ഉണ്ടാകുമ്പോൾ അയാളുടെ ശ്വസന താളം മാറുന്നു. ശ്വസനം അസ്വസ്ഥമാകുന്നു; രക്തപ്രവാഹത്തിന് വേഗം കൂടുന്നു; ശരീരത്തിൽ ഭിന്നമായ ചില രാസവസ്തുക്കൾ ഉണ്ടാക്കപ്പെടുന്നു. ഗൗതമബുദ്ധൻ ബോധോദയത്തിലെത്തിയത് 'ശ്വാസന ശ്രദ്ധ'യിലൂടെയത്രെ. അദ്ദേഹം പറഞ്ഞു. " നിങ്ങളുടെ ശ്വസ

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമന്വയ