പ്രണയിക്കാന്‍ പഠിപ്പിക്കുക സാധ്യമല്ല. ഡേറ്റിങ് പ്രോട്ടോക്കോളുകളെപ്പറ്റി ബോധവത്കരണം ഒരുപക്ഷേ, സാധ്യമാവാം. പ്രണയവും പ്രണയത്തിലേക്കുള്ള പ്രയാണവുമെല്ലാം സ്വയം കണ്ടെത്തേണ്ടതാണ്, സ്വയം നടന്നുതീര്‍ക്കേണ്ടതും.
ലീഡര്‍ഷിപ്പ് അതുപോലെയാണ്. പാതയിലെ വഴിവിളക്കുകളുടെയും അടയാളങ്ങളുടെയും റോളുകള്‍ മാത്രമേ അധ്യാപകനുള്ളൂ. മറ്റുള്ളവരില്‍നിന്ന് തികച്ചും വ്യത്യസ്തനായ ഒരു വിദ്യാര്‍ഥിയുണ്ടായിരുന്നു എനിക്ക് ഐ.ഐ.എമ്മില്‍. സ്വന്തം അഭിനിവേശങ്ങള്‍ക്ക് പിന്നാലെ അക്ഷീണം ഓടിയവന്‍. കാടിന്റെ എകാന്തതയില്‍ മതിമറന്നുപാടുന്ന കുയിലിനെപ്പോലെ പാടിപ്പറന്നവന്‍. ഉള്ളില്‍ മുളപൊട്ടിയ സ്വാതന്ത്ര്യഗീതം ഉച്ചസ്ഥായിയില്‍ ആലപിച്ചവന്‍.
കൂടെയുള്ളവര്‍ ആകര്‍ഷകമായ ശമ്പളവും കാറും ഫ്ലാറ്റും കൈവരുന്ന വന്‍ വ്യാവസായിക സാമ്രാജ്യങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ മഞ്ജുനാഥ് നടന്നുകയറിയത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലേക്കായിരുന്നു - ഉത്തര്‍പ്രദേശിലെ ഒരു പെട്രോള്‍-ഡീസല്‍ ഫില്ലിങ് സ്റ്റേഷന്റെ മേല്‍നോട്ടച്ചുമതലയിലേക്ക്. ആകസ്മികമായിരുന്നില്ല, ആ കര്‍മമേഖല അയാള്‍ തിരഞ്ഞെടുത്തത്, ബോധപൂര്‍വമായിരുന്നു. ബാരബങ്കിയിലെ മൂന്ന് ഫില്ലിങ് സ്റ്റേഷനുകള്‍ മഞ്ജു പൂട്ടി മുദ്രവെക്കാന്‍ വലിയ താമസമുണ്ടായില്ല - വിതരണശൃംഖലയിലെ അഴിമതിയും ക്രമക്കേടുകളും മായംചേര്‍ക്കലുമായിരുന്നു കാരണങ്ങള്‍.
സാമ്പ്രദായികരീതിയിലെ പഠനം അവന് പഥ്യമായിരുന്നില്ല. ഒരിക്കലും ജീവിതവിജയത്തെപ്പറ്റിയോ പ്രൊഫഷണല്‍ ഭാവിജീവിതത്തെപ്പറ്റിയോ സംസാരിച്ചതേയില്ല. അവന്‍ നിരന്തരമായി തേടിക്കൊണ്ടിരുന്നത് ജീവിതത്തിന്റെ അര്‍ഥമായിരുന്നു. ഉപജീവനം ജീവിതത്തിനുവേണ്ടിയാണെങ്കില്‍ ജീവിതം എന്തിനുവേണ്ടിയാണ്? ഒരിക്കല്‍ ഞാനവനോടു ചോദിച്ചു. അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒരു മാസം കഴിഞ്ഞതേയുള്ളൂ - 2005 നവമ്പറിലെ ഇരുണ്ടരാത്രിയിലെ ഒരു വെടിശബ്ദം അവനെ അനശ്വരനാക്കി. ഓയില്‍ മാഫിയ മഞ്ജുവിനെ ഭൗതികമായി അവസാനിപ്പിച്ചു.
സത്യസന്ധതയ്ക്കുള്ള ബഹുമതിയായി വെടിയുണ്ടകള്‍. ഞങ്ങളില്‍ പലരെയും ആ കൊലപാതകം ഞെട്ടിച്ചു. ഇന്ത്യയിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ എഡിറ്റര്‍മാരെ ഞാന്‍ വിളിച്ച് സംസാരിച്ചു, പലര്‍ക്കും മെയിലുകളയച്ചു - ഒരു രാത്രിയുടെ ഇരുളില്‍ അവന്‍ അപ്രത്യക്ഷമാവരുത്. ഭയത്തിനും മരണത്തിനും അടിയറവുപറയാതെ നാം പോരാടണം. ഞെട്ടിത്തരിച്ച രാഷ്ട്രീയനേതാക്കളില്‍നിന്നും ഉദ്യോഗസ്ഥമേധാവികളില്‍നിന്നും എനിക്ക് സന്ദേശങ്ങള്‍ വന്നു. മാഫിയയുടെ കൈകളാല്‍ ഇളയമകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ ഐക്യദാര്‍ഢ്യം ഞാനോര്‍ക്കുന്നു.
മരണാനന്തരം മഞ്ജുനാഥ് മാധ്യമങ്ങളിലെ ശീര്‍ഷകങ്ങളായി. കരുത്തുറ്റ, കഴിവുറ്റ ഇന്ത്യന്‍ യുവതയുടെ പ്രതീകമായി. ലക്ഷ്യങ്ങള്‍ക്കായി ജീവിതംതന്നെ സമര്‍പ്പിച്ചുകൊണ്ട് തന്റെ സമശീര്‍ഷരെയെല്ലാം മറികടന്ന് അവന്‍ പോയി. ആ നിമിഷം മുതല്‍ ജീവിതത്തിലെ രണ്ട് സ്ഥാനങ്ങള്‍ ഞങ്ങള്‍ പരസ്പരം വെച്ചുമാറുകയാണ്. ഞാനവന്റെ വിദ്യാര്‍ഥിമാത്രം. അവന്റെ ചോദ്യം എന്നില്‍ വന്നുനിറയുന്നു - ജീവന്‍കൊടുത്തും നേടേണ്ട ഒരു ലക്ഷ്യമില്ലെങ്കില്‍ പിന്നെ ജീവിതംകൊണ്ടെന്തുകാര്യം?
രചന :- ദേബശിഷ് ചാറ്റര്‍ജി
കടപ്പാട് :- മാത്രുഭൂമി ദിനപത്രം
ലീഡര്‍ഷിപ്പ് അതുപോലെയാണ്. പാതയിലെ വഴിവിളക്കുകളുടെയും അടയാളങ്ങളുടെയും റോളുകള്‍ മാത്രമേ അധ്യാപകനുള്ളൂ. മറ്റുള്ളവരില്‍നിന്ന് തികച്ചും വ്യത്യസ്തനായ ഒരു വിദ്യാര്‍ഥിയുണ്ടായിരുന്നു എനിക്ക് ഐ.ഐ.എമ്മില്‍. സ്വന്തം അഭിനിവേശങ്ങള്‍ക്ക് പിന്നാലെ അക്ഷീണം ഓടിയവന്‍. കാടിന്റെ എകാന്തതയില്‍ മതിമറന്നുപാടുന്ന കുയിലിനെപ്പോലെ പാടിപ്പറന്നവന്‍. ഉള്ളില്‍ മുളപൊട്ടിയ സ്വാതന്ത്ര്യഗീതം ഉച്ചസ്ഥായിയില്‍ ആലപിച്ചവന്‍.
കൂടെയുള്ളവര്‍ ആകര്‍ഷകമായ ശമ്പളവും കാറും ഫ്ലാറ്റും കൈവരുന്ന വന്‍ വ്യാവസായിക സാമ്രാജ്യങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ മഞ്ജുനാഥ് നടന്നുകയറിയത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലേക്കായിരുന്നു - ഉത്തര്‍പ്രദേശിലെ ഒരു പെട്രോള്‍-ഡീസല്‍ ഫില്ലിങ് സ്റ്റേഷന്റെ മേല്‍നോട്ടച്ചുമതലയിലേക്ക്. ആകസ്മികമായിരുന്നില്ല, ആ കര്‍മമേഖല അയാള്‍ തിരഞ്ഞെടുത്തത്, ബോധപൂര്‍വമായിരുന്നു. ബാരബങ്കിയിലെ മൂന്ന് ഫില്ലിങ് സ്റ്റേഷനുകള്‍ മഞ്ജു പൂട്ടി മുദ്രവെക്കാന്‍ വലിയ താമസമുണ്ടായില്ല - വിതരണശൃംഖലയിലെ അഴിമതിയും ക്രമക്കേടുകളും മായംചേര്‍ക്കലുമായിരുന്നു കാരണങ്ങള്‍.
സാമ്പ്രദായികരീതിയിലെ പഠനം അവന് പഥ്യമായിരുന്നില്ല. ഒരിക്കലും ജീവിതവിജയത്തെപ്പറ്റിയോ പ്രൊഫഷണല്‍ ഭാവിജീവിതത്തെപ്പറ്റിയോ സംസാരിച്ചതേയില്ല. അവന്‍ നിരന്തരമായി തേടിക്കൊണ്ടിരുന്നത് ജീവിതത്തിന്റെ അര്‍ഥമായിരുന്നു. ഉപജീവനം ജീവിതത്തിനുവേണ്ടിയാണെങ്കില്‍ ജീവിതം എന്തിനുവേണ്ടിയാണ്? ഒരിക്കല്‍ ഞാനവനോടു ചോദിച്ചു. അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. ഒരു മാസം കഴിഞ്ഞതേയുള്ളൂ - 2005 നവമ്പറിലെ ഇരുണ്ടരാത്രിയിലെ ഒരു വെടിശബ്ദം അവനെ അനശ്വരനാക്കി. ഓയില്‍ മാഫിയ മഞ്ജുവിനെ ഭൗതികമായി അവസാനിപ്പിച്ചു.
സത്യസന്ധതയ്ക്കുള്ള ബഹുമതിയായി വെടിയുണ്ടകള്‍. ഞങ്ങളില്‍ പലരെയും ആ കൊലപാതകം ഞെട്ടിച്ചു. ഇന്ത്യയിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ എഡിറ്റര്‍മാരെ ഞാന്‍ വിളിച്ച് സംസാരിച്ചു, പലര്‍ക്കും മെയിലുകളയച്ചു - ഒരു രാത്രിയുടെ ഇരുളില്‍ അവന്‍ അപ്രത്യക്ഷമാവരുത്. ഭയത്തിനും മരണത്തിനും അടിയറവുപറയാതെ നാം പോരാടണം. ഞെട്ടിത്തരിച്ച രാഷ്ട്രീയനേതാക്കളില്‍നിന്നും ഉദ്യോഗസ്ഥമേധാവികളില്‍നിന്നും എനിക്ക് സന്ദേശങ്ങള്‍ വന്നു. മാഫിയയുടെ കൈകളാല്‍ ഇളയമകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ ഐക്യദാര്‍ഢ്യം ഞാനോര്‍ക്കുന്നു.
മരണാനന്തരം മഞ്ജുനാഥ് മാധ്യമങ്ങളിലെ ശീര്‍ഷകങ്ങളായി. കരുത്തുറ്റ, കഴിവുറ്റ ഇന്ത്യന്‍ യുവതയുടെ പ്രതീകമായി. ലക്ഷ്യങ്ങള്‍ക്കായി ജീവിതംതന്നെ സമര്‍പ്പിച്ചുകൊണ്ട് തന്റെ സമശീര്‍ഷരെയെല്ലാം മറികടന്ന് അവന്‍ പോയി. ആ നിമിഷം മുതല്‍ ജീവിതത്തിലെ രണ്ട് സ്ഥാനങ്ങള്‍ ഞങ്ങള്‍ പരസ്പരം വെച്ചുമാറുകയാണ്. ഞാനവന്റെ വിദ്യാര്‍ഥിമാത്രം. അവന്റെ ചോദ്യം എന്നില്‍ വന്നുനിറയുന്നു - ജീവന്‍കൊടുത്തും നേടേണ്ട ഒരു ലക്ഷ്യമില്ലെങ്കില്‍ പിന്നെ ജീവിതംകൊണ്ടെന്തുകാര്യം?
രചന :- ദേബശിഷ് ചാറ്റര്‍ജി
കടപ്പാട് :- മാത്രുഭൂമി ദിനപത്രം