ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അപ്രതിരോധ്യം

ദൃശ്യവും അപ്രതിരോധ്യവുമായ കരുത്താണ് പ്രാദേശികമായ മാനുഷികമൂല്യങ്ങളുടേത്. കാലങ്ങളായി ഉരുത്തിരിഞ്ഞുവന്ന വിശ്വാസങ്ങള്‍, ആചാരങ്ങള്‍ എല്ലാം പ്രതിഫലിക്കുന്നതാണ് അവ. എത്ര തിരക്കേറിയ നഗരവീഥികളിലും അലസമായി അലയുന്ന, ചിലപ്പോഴെങ്കിലും മൃഗീയമായൊരു റോഡ് ഡിവൈഡറായി നിലകൊള്ളുന്ന പശുക്കളെ നാം കാണുന്നു. യാതൊരു മുറുമുറുപ്പുമില്ലാതെ ബൈക്കുകാരും കാറുകാരും വെട്ടിച്ച് വഴിമാറി പോവുന്നു. നമുക്ക് ട്രാഫിക് പോലീസുകാരനോടുള്ള അതേ ഭയഭക്തിതന്നെയാണ് പശു ഏറ്റുവാങ്ങുന്നതും. കാരണം നമ്മുടെ ബോധതലത്തില്‍ കാമധേനു ചിരപ്രതിഷ്ഠിതമാണ്. 

'വിശുദ്ധപശു' (ഹോളി കൗ) എന്ന പ്രയോഗം സായിപ്പുണ്ടാക്കിയത് അവിശ്വസനീയമെന്ന് തോന്നുന്നതിനെ വിശേഷിപ്പിക്കാനാണ്. അവര്‍ക്ക് അവിശ്വസനീയമായത് ഇന്ത്യയില്‍ ഒരു യാഥാര്‍ഥ്യമാണ്. സായിപ്പിന്റെ സ്വന്തം സ്ഥാപനമായ മക്‌ഡോണാള്‍ഡിന്റെ ഇന്ത്യന്‍ ശൃംഖലകളില്‍ കാലിയിറച്ചി ഉത്പന്നമായ ഹാംബര്‍ഗറിന്റെ വില്പന കമ്പനിതന്നെ നിരോധിച്ചതാണ്. പ്രാദേശികമൂല്യങ്ങളുടെ അദൃശ്യമായ കരുത്തിനെ അവഗണിക്കുവാന്‍ ആഗോളഭീമന്‍മാര്‍ക്കുകൂടി അസാധ്യമാണ് എന്നതിന്റെ തെളിവാണിത്. പ്രാദേശികമായ വിശ്വാസങ്ങളോടും ആചാരങ്ങളോടുമുള്ള ബഹുമാനമല്ലെങ്കില്‍ പിന്നെ, സഹസ്രാബ്ദങ്ങളായി ഗോവില്‍ ഗോവിന്ദനെ കാണുന്ന ജനകോടികളുടെ വിശ്വാസത്തിന്റെആല്‍മരച്ചുവട്ടില്‍ മക്‌ഡൊണാള്‍ഡിന്റെ കച്ചവടതാത്പര്യങ്ങളുടെ മുളകള്‍ തളിരെടുക്കുകയില്ലെന്നതിരിച്ചറിവെന്ന് വേണം കരുതാന്‍. എന്തെല്ലാം ആധുനികവത്കരണങ്ങള്‍, എന്തൊക്കെ മാറ്റങ്ങള്‍ - പശുവിലെ ദൈവികത മാത്രം മാറ്റമില്ലാതെ തുടരുന്നു.

ഒരു സമൂഹത്തെയൊന്നാകെ ചേര്‍ത്തുനിര്‍ത്തുന്നതാണ് മാനുഷികമൂല്യങ്ങള്‍. സമൂഹത്തെ ഭരിക്കുന്നമൂല്യബോധങ്ങളുടെ പ്രത്യക്ഷരൂപമാണ് സമൂഹത്തിന്റെ പൊതുമനോഭാവം. ചെറിയ സ്ഥാപനങ്ങള്‍ തൊട്ട് വലിയ നാഗരികതകള്‍ വരെയുള്ളതിന്റെ ചാലകശക്തി ആ മൂല്യങ്ങളാണ്. അത് രൂപപ്പെടുവാന്‍ എത്രയോ കാലം, പരിവര്‍ത്തനവിധേയമാകുവാനാവട്ടെ അത്രതന്നെ വീണ്ടും. സമൂഹത്തെ നിയന്ത്രിക്കുന്ന മൂല്യബോധങ്ങളുടെ നാഡീസ്പന്ദനമറിയുന്നവരായിരിക്കണം നേതൃത്വം. ആ മാനുഷികമൂല്യങ്ങളുടെ നൈസര്‍ഗികമായ സംഘടനാശേഷിയെക്കുറിച്ച് തിരിച്ചറിവുള്ളവര്‍. സമൂഹത്തെത്തന്നെ നിയന്ത്രിക്കുന്ന സ്ഥാപിതമായ മൂല്യബോധങ്ങള്‍ക്കെതിരെ നീങ്ങുന്നതിലും എത്രയോ എളുപ്പമാണ് കുത്തൊഴുക്കിനെതിരെ നീന്തുന്നത്. പ്രാദേശികമായ വിശ്വാസങ്ങളുടെ ആല്‍മരപരപ്പിനടിയില്‍ മുരടിച്ചുപോയ പല പ്രസ്ഥാനങ്ങളുടെയും ചരിത്രം നമുക്ക് പാഠമാവേണ്ടതാണ്. 

നദിയുടെ യഥാര്‍ഥ പ്രഭവകേന്ദ്രവും പ്രവാഹഗതിയും നിഗൂഢമെന്നതുപോലെ മാനുഷികമൂല്യങ്ങളുടെ ജാതകം നിഗൂഢതകളിലും ഐതിഹ്യങ്ങളിലും പുരാവൃത്തങ്ങളിലുമൊക്കെയായി ആഴ്ന്നുകിടക്കുകയാണ്. എങ്കിലും സ്വാതന്ത്ര്യബോധവും സ്‌നേഹവും പോലുള്ള സാര്‍വലൗകികമൂല്യങ്ങളുടെ വേരുകള്‍ ആത്മീയതയില്‍ ആണ്ടുകിടക്കുന്നതായി കാണാവുന്നതാണ്. വ്യക്തിത്വം, കളക്ടീവിസം തുടങ്ങിയവയാവട്ടെ ഓരോ സംസ്‌കാരത്തിലും വ്യത്യസ്തമാണ്. 

'ദി പവര്‍ ഓഫ് സ്പിരിച്വല്‍ ഇന്റലിജന്‍സ്' എന്ന ഗ്രന്ഥത്തില്‍ ടോണി ബുസാനുമായി അമേരിക്കയിലെ ഒരു വനിതാ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് നടത്തിയ സര്‍വേയെക്കുറിച്ച് പറയുന്നുണ്ട്. അമേരിക്കയിലെ ജയിലറകളില്‍ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട കൊടുംകുറ്റവാളികള്‍ അവരുടെ അന്ത്യദിനങ്ങളില്‍ വായിച്ചത് ഏതുതരം പുസ്തകങ്ങളായിരുന്നു എന്നൊരു അന്വേഷണം. ആത്മീയതയും പോര്‍ണോഗ്രാഫിയും തത്ത്വചിന്തയും സാഹിത്യവുമെല്ലാം വരുന്ന ശേഖരങ്ങളില്‍ നിന്ന് മരണത്തിന് തൊട്ടുമുന്നായി ഏറ്റവുമധികംപേരും വായിച്ചത് പ്രണയകവിതകളും പ്രണയലേഖനങ്ങളും എങ്ങനെയെഴുതാമെന്ന് പഠിപ്പിക്കുന്ന ഗ്രന്ഥങ്ങളായിരുന്നു. സര്‍വവ്യാപിയായ സ്‌നേഹത്തിന്റെ അദൃശ്യമായ സാന്നിധ്യം.
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആനയും കൊതുകും ഈഗോയും

ആധുനികലോകത്ത് ബ്രാന്‍ഡുകള്‍ ജന്മമെടുക്കുന്നതും വളരുന്നതും വിസ്മൃതമാവുന്നതും മിക്കവാറും ചെറിയ കാലയളവിനിടക്കാണ്. വിപണിയില്‍ അവയുളവാക്കുന്ന ചലനവും ശ്രദ്ധയും വളരെ കുറച്ചുകാലത്തേക്കാണെന്നര്‍ഥം. ടോക്കിയോവിലെ കസ്യൂമര്‍ ഇലക്‌ട്രോണിക്‌സ് മാര്‍ക്കറ്റില്‍ ഒരു ഡിജിറ്റല്‍ ഉല്പന്നത്തിനു ലഭിക്കുന്ന ശ്രദ്ധയും പരിഗണനയും ഏറ്റവും കൂടിയാല്‍ മൂന്നുമാസത്തേക്കാണെന്നു പഠനങ്ങള്‍ പറയുന്നു.  വന്‍കിട കമ്പനികളിലെ സി.ഇ.ഒ.മാരുടെ 'ആയുര്‍ദൈര്‍ഘ്യം' തന്നെ ഏതാണ്ട് പകുതിയായി വെട്ടിച്ചുരുക്കപ്പെട്ടിരിക്കുകയാണ്. മാറുന്ന പരിഗണനകളുടെയും ശ്രദ്ധക്കുറവിന്റെയും ലോകം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ബെഡ്‌റൂമെന്നോ ബോര്‍ഡ്‌റൂമെന്നോ ഉള്ള വ്യത്യാസങ്ങളില്ല. പാശ്ചാത്യലോകത്ത് രണ്ടിലൊന്നു വിവാഹബന്ധങ്ങളും പരാജയമാവുന്നതിന്റെ കാരണം ലളിതമാണ് - പങ്കാളികള്‍ക്കിടയിലെ ശ്രദ്ധയില്ലായ്മ. പങ്കാളികളെ ശ്രദ്ധയില്ലായ്മ പ്രതിയോഗികളാക്കുകയാണ്. നമുക്ക് നമ്മോടുതന്നെ ചേര്‍ന്നിരിക്കാനായി ഏതാനും സെക്കന്റുകള്‍ കൂടി മാറ്റിവെക്കാന്‍ പറ്റാത്ത ഭീതിദമായ അവസ്ഥ.  നമ്മുടെ വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കായി നമുക്കു സമയം കണ്ടെത്താനാവും. ലേശം അറ്റകുറ്റപണി നട

ശ്വസനത്തിന്റെ പാഠം

സ്നേഹം നിങ്ങൾക്ക് ഭൂമിയിലേക്കുള്ള വേരുകൾ തരുന്നു സ്വാതന്ത്ര്യം നിങ്ങൾക്ക് ജീവിതത്തിൽ അപ്പുറത്തുള്ള ചിറകുകൾ തരുന്നു. പിറക്കുന്ന നിമിഷം മുതൽ മരിക്കുന്നതു വരെ തുടർച്ചയായി ശ്വസിച്ചുകൊണ്ടിരിക്കുന്നു. ശ്വാസത്തെ പ്രാണൻ / ജീവൻ എന്നാണ് പറയുന്നത്. ശ്വസനം ഒരാളെ പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്നു. ശരീരം എന്നത് ഒരാളിലേക്ക് വന്ന പ്രപഞ്ചമാണ്. ഒരാളുടെ ശരീരം പ്രപഞ്ചത്തിന്റെ ഭാഗമാകുന്നു. ശരീരത്തിൽ ഉള്ളതെല്ലാം പ്രപഞ്ചത്തിന് ഭാഗമാകുന്നു. വിശ്വാവുമായി ഏറ്റവും അടുത്ത ഒരു കവാടം ആണിത്. ശ്വസനമാണ് അതിലേക്കുള്ള പാലം. ശ്വാസത്തിലെ രഹസ്യം അറിഞ്ഞാൽ ഒരാളുടെ ജീവിതം നീളുന്നു. ചിന്ത ക്രമരഹിതമാകുമ്പോൾ ശ്വസനവും ക്രമരഹിതമാകുന്നു. ഒരു ക്ഷണനേരം ശ്വസനം നിർത്തുമ്പോൾ ഒരാളുടെ ചിന്തകളും ഇല്ലാതാകുന്നു. ഒരാളുടെ ചിന്ത സ്വാധീനിക്കുവാൻ ശ്വസനത്തിന് കഴിയും. ഒരാളുടെ മനസ്സിൽ കോപം ഉണ്ടാകുമ്പോൾ അയാളുടെ ശ്വസന താളം മാറുന്നു. ശ്വസനം അസ്വസ്ഥമാകുന്നു; രക്തപ്രവാഹത്തിന് വേഗം കൂടുന്നു; ശരീരത്തിൽ ഭിന്നമായ ചില രാസവസ്തുക്കൾ ഉണ്ടാക്കപ്പെടുന്നു. ഗൗതമബുദ്ധൻ ബോധോദയത്തിലെത്തിയത് 'ശ്വാസന ശ്രദ്ധ'യിലൂടെയത്രെ. അദ്ദേഹം പറഞ്ഞു. " നിങ്ങളുടെ ശ്വസ

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമന്വയ