ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ചെറിയ മനുഷ്യനും വലിയ മഹത്വവും

കൊളംബിയയിലെ കരീബിയിന്‍ തീരത്തെ കടല്‍ക്കരയിലെ ഒരു സായാഹ്നം. വിനോദസഞ്ചാരികളുടെ ആധിക്യത്താല്‍ അന്തരീക്ഷം ശബ്ദമുഖരിതം. ആരെയും ആകര്‍ഷിക്കുന്ന ചുടുകാപ്പിയുടെ സുഗന്ധം. ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍കേസിന്റെ ഭവനം അസ്തമയഅരുണശോഭയില്‍ വെട്ടിത്തിളങ്ങുന്നു. ചുകന്ന ഇഷ്ടികയില്‍ പണിതുയര്‍ത്തിയ മാര്‍കേസ് ഭവനം കടലിന്നഭിമുഖമായി തലയുയര്‍ത്തിനില്ക്കുന്നു. എന്റെ ചിന്തകള്‍ ഗാര്‍സ്യയിലും ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലുമായി മാത്രമൊതുങ്ങിയില്ല. പണവും പ്രശസ്തിയും അധികാരവുമില്ലാതെ ഒരാള്‍ക്ക് മഹനീയത കൈവരുമോയെന്ന ആലോചനയില്‍ ഞാന്‍ മുഴുകി. ലോകാംഗീകാരവുമായി യഥാര്‍ഥ മഹനീയതയ്‌ക്കെന്ത് ബന്ധമാണുള്ളത്? നൊബേല്‍ സമ്മാനം കിട്ടിയെങ്കില്‍ മാത്രമാണോ നമ്മളില്‍ മഹത്വം വന്നുനിറയുക? അങ്ങനെയെല്ലാം ആലോചിക്കുമ്പോഴാണ് ഒരാള്‍ സ്വയംപ്രഖ്യാപിത ടൂറിസ്റ്റ് ഗൈഡായി അവതരിച്ച് മാര്‍കേസ് ഈ 80-ാം വയസ്സില്‍ ഒരു തെരുവുവേശ്യയുടെ ജീവിതമെഴുതുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ തുടങ്ങിയത്. പല ചരിത്രസംഭവങ്ങളും അടിമവ്യാപാരത്തിന്റെയും കടല്‍ക്കൊള്ളക്കാരുടെയും ഭീതിദമായ കഥകളും ഞാന്‍ കേട്ടു. ചരിത്രംകൊണ്ടുള്ള കൂടുതല്‍ ആക്രമണം തടയാനെന്നോണം ഞാന്‍ കുറച്ചു പിസോയെടുത്ത് അയാള...

ഗാന്ധിജി പിന്നെ ഹസാരെ

റെവലൂഷന്‍ എന്ന പദത്തെയാണ് നാം പരിവര്‍ത്തനം, വിപ്ലവം എന്നെല്ലാം വിവക്ഷിക്കുന്നതെങ്കില്‍ അത് തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തലാണ്; ചാക്രികസഞ്ചാരം. ഗാന്ധിജിയുടെ യാത്ര അതായിരുന്നു. ഹിമഗിരികളോളം പഴക്കമുള്ള ഭാരതീയ ആത്മീയ പാരമ്പര്യങ്ങളിലെ കാലാതീതമായ സത്യത്തിലേക്ക് മടങ്ങിയെത്തിയൊരു തീര്‍ഥാടനമായിരുന്നു അത്.  ടി.എസ്. എലിയട്ടിന്റെ പ്രസിദ്ധമായ വരികള്‍ നോക്കുക: പര്യവേക്ഷണങ്ങള്‍ നാം തുടര്‍ന്നുകൊണ്ടേയിരിക്കും. എല്ലാ പര്യവേക്ഷണങ്ങളുടെയും അവസാനം നാം തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തും, എങ്കിലും നമ്മള്‍ ആദ്യമായി ആ സ്ഥലം കണ്ടെത്തുന്നത് അന്നായിരിക്കും. റെവലൂഷന്‍ അഥവാ പരിവര്‍ത്തനത്തിലുപരിയായി ഗാന്ധിജിയുടെ ജീവിതം ഇവലൂഷന്‍ അഥവാ ഉരുത്തിരിയലായിരുന്നു. ഒരു സാധാരണമനുഷ്യന്‍ അതിമാനുഷനായി ഉരുത്തിരിയുന്ന അസാധാരണമായ കാഴ്ച.  മറയില്ലാതെ തന്റെ ദൗര്‍ബല്യങ്ങളെപ്പറ്റിയും പരാജയങ്ങളെപ്പറ്റിയും അദ്ദേഹമെഴുതി. അദ്ദേഹം ലോകത്തിന് പ്രചോദനമായിക്കൊണ്ടിരിക്കുന്നത് നേടിയ മഹാവിജയങ്ങളാലല്ല, മറിച്ച് വ്യത്യസ്തമായ ഉദ്യമങ്ങളുടെ അസാധാരണത്വം കൊണ്ടാണ്. അധികാരത്തിന്റെയും പ്രശസ്തിയുടെയും ഇടനാഴികളില്‍ അഴിമതിയും സ്വജനപക്ഷപാതവും അഴുക്കുപിടിച...

മഹാത്മാക്കളായ അധ്യാപകര്‍

ജീവിതാനുഭവങ്ങളില്‍നിന്ന് നാം കണ്ടെത്തിയ നമ്മെക്കാളും വലുതാണ് യഥാര്‍ഥത്തില്‍ നമ്മുടെ വലിപ്പമെന്ന് ബോധ്യപ്പെടുത്തുക കഴിവുറ്റ അധ്യാപകരാണ്; ചെറിയ ശരീരത്തിലെ വലിയ മനുഷ്യരാണ് നാമെന്ന ബോധം. അനുഭവിച്ചത് ജീവിതമെന്ന മഹാസാഗരത്തിലെ ഒരു കുടം വെള്ളം മാത്രമാണെന്നും ബാക്കിയത്രയും ഇനിയും നാമറിയേണ്ടതാണെന്നും അവര്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അങ്ങനെ നോക്കുമ്പോള്‍ അനുഭവങ്ങളാല്‍ നിര്‍വചിക്കപ്പെടാനാവാത്ത അനുഭവജ്ഞരായി നാം മാറുന്നു. സ്വന്തം നാവിലെ രസമുകുളങ്ങളുടെ രസം നമുക്കറിയുക സാധ്യമല്ല. നാവിന്‍മേലും വായിലാകമാനവുമായി വ്യാപിച്ചുകിടക്കുന്ന അയ്യായിരത്തോളം രസമുകുളങ്ങള്‍ ഉപ്പ്, പുളി, മധുരം, കയ്പ് ഇത്യാദി രസങ്ങള്‍ നമ്മെ അറിയിക്കുന്നു. രസമുകുളങ്ങള്‍ക്കാവട്ടെ സ്വന്തംനിലയില്‍ രസമൊന്നുമില്ലതാനും ഒരാള്‍ക്കും സ്വന്തം നാവിലെ രസമുകുളങ്ങളുടെ രസം നിര്‍വചിക്കുക സാധ്യവുമല്ല. അതുപോലെ അനുഭവങ്ങള്‍ക്ക് അനുഭവജ്ഞനെ നിര്‍വചിക്കുകയും സാധ്യമല്ല. ഐന്ദ്രികമായ ഓര്‍മകളുടെ പാണ്ടികശാല മാത്രമാണ് നമ്മുടെ ശരീരമെന്നും അത് നാളെ മണ്ണടിയേണ്ടതാണെന്നുമുള്ള ബോധം നമ്മിലുണ്ടാക്കുന്നതും മികച്ച അധ്യാപകരാണ്. ഇന്ദ്രിയങ്ങള്‍ക്കതീതമാണ് നാമെന്ന ബോധം നമ്മിലുണ്...

പ്രതിഭയുടെ പാഠം

കാഠിന്യമേറിയ ഒരു പാറയല്ല, മാര്‍ദവമേറിയ കളിമണ്ണാണ് നേതാക്കളെ സംബന്ധിച്ചിടത്തോളം ജീവിതം. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് അവരതിനെ രൂപപ്പെടുത്തിയെടുക്കും. ഓപ്‌റ വിന്‍ഫ്രിയുടെ കഥ അവിസ്മരണീയമാണ്. അവിവാഹിതരായ കൗമാരപ്രായക്കാരുടെ മകള്‍. അതിദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ വളരുന്ന കുട്ടി ഒമ്പതാം വയസ്സില്‍ ബലാത്സംഗത്തിനിരയാവുന്നു. വിവാഹമോചനം നേടിയ മാതാപിതാക്കളോടൊപ്പം കൗമാരകാലം. പ്രക്ഷേപണരംഗത്തെത്തുന്നത് പതിനാറാമത്തെ വയസ്സില്‍. 19 വയസ്സാവുമ്പോഴേക്കും രംഗത്തെ അനിഷേധ്യസാന്നിധ്യമായി 'ആഫ്രോ അമേരിക്കന്‍ വനിത'യെന്ന് പ്രശസ്തയായ ഓപ്‌റ വിന്‍ഫ്രി. തൊലിനിറം അവിടെയും പ്രശ്‌നമായി. അമേരിക്കന്‍ ടെലിവിഷനില്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥ നേരിടേണ്ടിവന്നു. എന്നാല്‍, എല്ലാറ്റിനെയും മറികടന്ന് അവര്‍ അമേരിക്കന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.  'ആം ഷിക്കാഗോ'യെന്ന പരിപാടി രാജ്യത്തെ ഏറ്റവും പ്രേക്ഷകരുള്ള പരിപാടിയാവുമ്പോള്‍ അവരുടെ പ്രായം വെറും 30. 1985-ല്‍ 31-ാമത്തെ വയസ്സിലാണ് അവര്‍ 'ദി കളര്‍ പര്‍പ്പിള്‍' എന്ന സ്പില്‍ബര്‍ഗ് സിനിമയില്‍ അഭിനയിച്ചത്. അതാവട്ടെ ഏറ്റവും നല്ല സഹനടിക്കുള്ള ഓസ്‌കര്‍ നോമിന...

വെക്കുന്നതല്ല മുടി വളരുന്നതാണ്‌

ഹാര്‍വാഡ് ബിസിനസ് സ്‌കൂളിനെ ഒരു ബൗദ്ധിക-സര്‍ക്കസ് കൂടാരമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. സകലവിഷയത്തെക്കുറിച്ചും എന്തെങ്കിലുമൊക്കെ നമുക്കറിയാന്‍ പറ്റുന്നയിടം. എങ്ങനെ ഈശ്വരനെ അറിയാം എന്നൊരു പ്രഭാഷണം ഒരു മുറിയില്‍ നടക്കുമ്പോള്‍ അടുത്തമുറിയില്‍ ദൈവം തന്നെ പ്രഭാഷകനാണെന്ന് കരുതുക. ആളുകള്‍ ഏതിലേക്കുള്ള ക്യൂവിലായിരിക്കും? ദൈവത്തെ കേള്‍ക്കാന്‍ പോയെന്നുവരില്ല, ദൈവത്തെ അറിയുന്ന വിധം തലനാരിഴകീറി പരിശോധിക്കുന്നിടത്തായിരിക്കും ഹാര്‍വാഡികളുടെ സ്ഥാനം. ഞാന്‍ ആ ഇന്ത്യന്‍ യോഗിയെ കാണുന്നത് ഹാര്‍വാഡ് സ്‌ക്വയറിലാണ്. അദ്ദേഹം ഒരുപറ്റം വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു. ഐന്‍സ്റ്റീന്റെ ചപ്രത്തലമുടി, മാര്‍ക്‌സിന്റെ അലസമായി നീണ്ട സമൃദ്ധമായ താടി.  നിങ്ങള്‍ യോഗികളെന്താണ് എപ്പോഴും ഇങ്ങനെ താടിയും മുടിയും വെക്കുന്നത് - ഒരുവന്റെ ചോദ്യം അതായിരുന്നു. ഈ മുടിയും താടിയും വെച്ചതല്ല, വന്നതാണ്. ലോകത്തെവിടെയും മുടിയുടെ സ്വാഭാവികമായ ധര്‍മം വളരുകയാണല്ലോ? നിങ്ങള്‍ അത് മുറിക്കുന്നു, ഒപ്പിക്കുന്നു, കെട്ടിവെക്കുന്നു, തലയില്‍ വരെ പച്ചകുത്തുന്നു. അതെല്ലാം സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന് വിശ്വസിക്കുന്നു, സ്വാഭാവികമായി സംഭവിക...

വലിയ ലോകവും വലിയ മനുഷ്യരും

വലിയലോകവും ചെറിയ മനുഷ്യരുമാണ് നാമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരര്‍ഥത്തില്‍ നോക്കിയാല്‍ പലരും അങ്ങനെയല്ലെന്നതാണ് സത്യം. വലിയ ലോകത്തോളം തന്നെവളര്‍ന്ന എത്രയെത്ര ആളുകളുണ്ട് നമുക്കുചുറ്റും. ലോകത്തോളം വളരാനുള്ള കഴിവ് നമ്മളിലുണ്ട്. ലോകത്തെ തന്നിലേക്കൊതുക്കാനുള്ളത്രയും ഇടവും നമ്മളിലുണ്ട്. കുറച്ചുബാക്കിയും കാണണം. ഒരു നേതൃത്വപരിശീലന സെമിനാറില്‍ സംസാരിക്കാനായിരുന്നു ഞാന്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ എത്തിയത്. അന്നവിടെ ഒരു പരസ്യ ഏജന്‍സി നടത്തിക്കൊണ്ടുപോവുന്ന ഒരാളുമായി സംസാരിക്കാനിടയായി. അവരൊരു രാജ്യാന്തര സര്‍വേ നടത്തിയകാര്യം അയാള്‍ വളരെ രസകരമായി അവതരിപ്പിച്ചു. ആഫ്രിക്കയിലെ ഏറ്റവും ശക്തമായ ആദ്യ മൂന്നു ബ്രാന്‍ഡുകള്‍ കണ്ടെത്തുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം. ആദ്യ മൂന്നെണ്ണത്തില്‍ ഒന്നാമതായി നൈകും (ചഹക്ഷവ) രണ്ടാമതായി നെല്‍സണ്‍മണ്ടേലയും മൂന്നാമതായി കൊക്കക്കോളയും വന്നു. കോടികള്‍ പൊടിച്ചും നിരവധി മസ്തിഷ്‌കങ്ങള്‍ ഒരുപോലെ അവിശ്രമം പണിതും സകലവിധ അടവുകളും പയറ്റിയും രണ്ടു ബഹുരാഷ്ട്ര ഭീമന്‍മാര്‍ നേടിയെടുത്ത സ്ഥാനത്തിനൊപ്പമായിരുന്നു ആയുസ്സിന്റെ നല്ലകാലം, തടവറകളിലെ അന്ധകാരത്തില്‍ കഴിഞ്ഞ ആ മനുഷ്യന്റെ ...

സ്വരലയവും ഏകാഗ്രതയും

അറിവിന്റേതു ശബ്ദരഹിതമായ ലോകമാണ്. ഒരര്‍ഥത്തില്‍ അറിവു ഊമയാണ്. ശബ്ദമില്ലാത്ത അറിവിനു ശബ്ദം നല്കുന്നത് ഏകാഗ്രതയാണ്. ആ ഏകാഗ്രതയുടെ സംഭാവനയാണ് നമുക്കു ചുറ്റുമുള്ള ഈ ലോകം. നമ്മുടെ താജ്മഹലാവട്ടെ, അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയാവട്ടെ ഈജിപ്തിലെ പിരമിഡുകളാവട്ടെ, ആദരവോടുകൂടി മാത്രം നോക്കിപ്പോവുന്നതാണ് ഈ സൃഷ്ടികളെല്ലാം. ആരെയും അത്ഭുതപരതന്ത്രരാക്കുന്നതാണ് അതിന്റെ ആകാരവും രൂപഭംഗിയും പിഴവുകളില്ലാത്ത നിര്‍മിതിയുമെല്ലാം. ഇതെല്ലാം ഇത്രയും മനോഹരമായി ഒത്തുവന്നു ആ ശില്പഭംഗി സാധ്യമാക്കിയതിനു പിറകില്‍ എന്താണ്?  എല്ലാ സുന്ദരസൃഷ്ടികളുടെയും രേഖാചിത്രം ആദ്യം തെളിയുന്നത് മനുഷ്യമനസ്സുകളിലാണ്. മസ്തിഷ്‌കത്തിലെ ഒരു സംഘം ന്യൂറോണുകളുടെ സങ്കീര്‍ണമായ സംവിധാനമാണത്. സങ്കീര്‍ണമായ ആ സംവിധാനത്തെ നിലനിര്‍ത്തുന്നതു ഏകാഗ്രതയാണ്. തികഞ്ഞ ഏകാഗ്രതയുടെ മാന്ത്രികവിരലുകളില്‍ വിരിഞ്ഞ മഹാസൗധമാണതെന്നു പാരീസിലെ ഈഫല്‍ ടവറിനുമുന്നില്‍ നില്ക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. ബീഥോവന്റെ സംഗീതം ആസ്വദിക്കുമ്പോഴും ഇതുതന്നെയാണു തോന്നാറ്. അവിശ്വസനീയമായ ഏകാഗ്രത സാധ്യമാക്കിയ സംഗീതം. ശബ്ദവീചികളാല്‍ പണിതുയര്‍ത്തിയ മറ്റൊരു താജ്തന്നെയാണ് ബീഥോവന...