ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഗാന്ധിജി പിന്നെ ഹസാരെ

റെവലൂഷന്‍ എന്ന പദത്തെയാണ് നാം പരിവര്‍ത്തനം, വിപ്ലവം എന്നെല്ലാം വിവക്ഷിക്കുന്നതെങ്കില്‍ അത് തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തലാണ്; ചാക്രികസഞ്ചാരം. ഗാന്ധിജിയുടെ യാത്ര അതായിരുന്നു. ഹിമഗിരികളോളം പഴക്കമുള്ള ഭാരതീയ ആത്മീയ പാരമ്പര്യങ്ങളിലെ കാലാതീതമായ സത്യത്തിലേക്ക് മടങ്ങിയെത്തിയൊരു തീര്‍ഥാടനമായിരുന്നു അത്. 
ടി.എസ്. എലിയട്ടിന്റെ പ്രസിദ്ധമായ വരികള്‍ നോക്കുക: പര്യവേക്ഷണങ്ങള്‍ നാം തുടര്‍ന്നുകൊണ്ടേയിരിക്കും. എല്ലാ പര്യവേക്ഷണങ്ങളുടെയും അവസാനം നാം തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തും, എങ്കിലും നമ്മള്‍ ആദ്യമായി ആ സ്ഥലം കണ്ടെത്തുന്നത് അന്നായിരിക്കും. റെവലൂഷന്‍ അഥവാ പരിവര്‍ത്തനത്തിലുപരിയായി ഗാന്ധിജിയുടെ ജീവിതം ഇവലൂഷന്‍ അഥവാ ഉരുത്തിരിയലായിരുന്നു. ഒരു സാധാരണമനുഷ്യന്‍ അതിമാനുഷനായി ഉരുത്തിരിയുന്ന അസാധാരണമായ കാഴ്ച. 

മറയില്ലാതെ തന്റെ ദൗര്‍ബല്യങ്ങളെപ്പറ്റിയും പരാജയങ്ങളെപ്പറ്റിയും അദ്ദേഹമെഴുതി. അദ്ദേഹം ലോകത്തിന് പ്രചോദനമായിക്കൊണ്ടിരിക്കുന്നത് നേടിയ മഹാവിജയങ്ങളാലല്ല, മറിച്ച് വ്യത്യസ്തമായ ഉദ്യമങ്ങളുടെ അസാധാരണത്വം കൊണ്ടാണ്. അധികാരത്തിന്റെയും പ്രശസ്തിയുടെയും ഇടനാഴികളില്‍ അഴിമതിയും സ്വജനപക്ഷപാതവും അഴുക്കുപിടിച്ച അടിവസ്ത്രം കണക്കെ തൂങ്ങിയാടുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യം. മാവോയുടെയും താവോയുടെയും ഒരു കോക്‌ടെയിലായി അണ്ണ രംഗപ്രവേശം നടത്തുന്നു. അഥവാ ഒരു സൈനികനും സന്ന്യാസിയും ഒരാളില്‍ ആവേശിച്ച പ്രകൃതം. 

ഇന്നത്തെ കാലഘട്ടത്തില്‍ കലര്‍പ്പില്ലാത്ത ഗാന്ധിയാവാന്‍ ആരെക്കൊണ്ടും കഴിയില്ലെന്ന് അണ്ണ പ്രഖ്യാപിക്കുന്നു. ഗാന്ധിജിയുടെയും ശിവജിയുടെയും ഒരു ഹൈബ്രിഡിലാണ് അണ്ണയുടെ പ്രതീക്ഷ. സത്യവും കൗശലവും സമാസമം ചേര്‍ന്നൊരു വ്യക്തി - ആര്‍ക്കും താത്പര്യം തോന്നിയേക്കാവുന്ന ആശയം. അദ്ദേഹം നിര്‍ദേശിക്കുന്ന മാര്‍ഗത്തിലൂടെ, 80 ശതമാനം അഴിമതിക്കും പരിഹാരമായി പാതിവെന്തൊരു ദര്‍ശനം അദ്ദേഹം അവതരിപ്പിച്ചു. എങ്ങുനിന്നോ വന്നണഞ്ഞതുപോലെതന്നെ, താമസിയാതെ അനുയായികള്‍ എങ്ങോ പോയിമറഞ്ഞു. 

അദ്ദേഹം അഴിച്ചുവിട്ട വൈകാരികമായ പ്രഹരശേഷിയുടെ നിയന്ത്രണച്ചരടുകള്‍ ആ കൈകളിലില്ലാതെ പോയി. നയതന്ത്രപരമായ കബളിപ്പിക്കലില്‍ അണ്ണ വീണുപോയി. 'അയാം അണ്ണ' എന്ന പ്രതീകാത്മക തൊപ്പി താമസിയാതെ 'അയാം അരവിന്ദ്' എന്നും പിന്നീട് 'അയാം ആംആദ്മി' എന്നുമായി പരിണമിച്ചു. 

മഹാത്മജിയുടെ പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രം അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ലക്ഷ്യബോധവും പ്രതിജ്ഞാബദ്ധതയുമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സത്യം ലക്ഷ്യവും അഹിംസ അതിലേക്കുള്ള മാര്‍ഗവുമായിരുന്നു. ആത്മനിയന്ത്രണത്തിന്റെ വര്‍ധിതമായ കരുത്തുമായാണ് ഓരോ പരാജയത്തെയും അദ്ദേഹം നേരിട്ടത്. ആ മഹാവിജയത്തിന്റെ രഹസ്യമതായിരുന്നു. 

താപത്തെ ഊര്‍ജമാക്കി മാറ്റുന്നതുപോലെ തന്നിലെ കോപത്തെ കരുത്താക്കിമാറ്റി ലോകത്തിന് ഗുണകരമാക്കാമെന്ന് അദ്ദേഹം കണ്ടെത്തി. അസാധാരണമായ വ്യക്തിപ്രഭാവമുള്ള നെഹ്രുവിനെപ്പോലുള്ളവരുടെ പ്രസംഗങ്ങള്‍ ജനത്തെ വിസ്മയിപ്പിച്ചു. എന്നാല്‍, മഹാത്മജിയുടെ വാക്കുകള്‍ക്ക് പിന്നില്‍ അവര്‍ അണിചേര്‍ന്ന് മാര്‍ച്ചുചെയ്തു. ഗാന്ധിജിയുടേതുപോലൊരു ദൃഢചിത്തതയായിരുന്നില്ല, അണ്ണയുടെ ആഭിമുഖ്യം ഒരേയൊരു ലക്ഷ്യത്തോടുമാത്രമായിരുന്നു. കാലാതീതമായ സത്യത്തില്‍ ഗാന്ധിജി നിലകൊണ്ടപ്പോള്‍ അണ്ണ കാലബന്ധിതമായൊരു നിയമനിര്‍മാണത്തിനായിമാത്രം നിലകൊണ്ടു. എത്രയോലക്ഷം മെഴുകുതിരികള്‍ കൊളുത്തിയെടുക്കാനുള്ള പ്രകാശത്തിന്റെ പ്രഭവകേന്ദ്രമായി ഗാന്ധിജി നിലകൊള്ളുകയാണ്. എത്ര ലക്ഷം മെഴുകുതിരികള്‍ക്കും നിഷ്‌നപ്രഭമാക്കാന്‍ പറ്റാത്ത സൂര്യതേജസ്സായി. - ദേബശിഷ് ചാറ്റര്‍ജി
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമ...

വിജയമന്ത്രങ്ങൾ - 1

 

'കോര്‍പ്പറേറ്റ് ലീഡര്‍' ഗാന്ധിജി

കോംപ്ലക്‌സ് ലൈഫ് സ്റ്റൈല്‍ സൊലൂഷന്‍സ് ഇന്‍ക് എന്ന സാങ്കല്പിക സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് ലീഡറുടെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിനായി മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു ബയോഡാറ്റ അയച്ചു എന്നു കരുതുക. വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ സ്ഥാപനം അദ്ദേഹത്തിനു അയച്ചേക്കാവുന്ന ഒരു മറുപടി ഇങ്ങനെയായിരിക്കും.  പ്രിയപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധി,  പ്രശസ്തമായ ഞങ്ങളുടെ സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് അപേക്ഷിച്ച താങ്കളുടെ നല്ല മനസ്സിന് നന്ദി. അപേക്ഷയോടൊപ്പം താങ്കള്‍ സമര്‍പ്പിച്ച വിശദമായ ജീവചരിത്രത്തിനും നന്ദി. താങ്കളപേക്ഷിച്ച പദവി കൂടുതലായും ആവശ്യപ്പെടുന്നത് മൂല്യബോധമല്ല, മൂല്യരാഹിത്യമാണ് എന്ന വസ്തുത താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. ഞങ്ങള്‍ അന്വേഷിക്കുന്നത് ഒരു ്വഹരവ്യിവീഹലവൃറ നെയാണ് ്വഹിറുവ്യിവീഹലവൃറ നെ അല്ല.  താങ്കളുടെ ബയോഡാറ്റയില്‍ കാണുന്നതുപോലെ, നിരന്തരമായി സത്യം മാത്രം പറഞ്ഞുകൊണ്ടിരിക്കുക എന്ന സ്വഭാവം ഞങ്ങളുടെ സ്ഥാപനത്തിന്റെ ഇമേജിനെത്തന്നെ പ്രതികൂലമായ രീതിയില്‍ ബാധിക്കുമോയെന്ന ഭയം ഞങ്ങള്‍ക്കുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍, വളരെ സൂക്ഷ്മതയോടെമാ...