ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തകരാത്ത ഐക്യം, വിശ്വാസവും

ഓസ്‌ട്രേലിയയിലെ 140 കോടി ഡോളര്‍ കമ്പനിയായ ഫ്ലൈറ്റ് സെന്ററിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായിരുന്നു ഗ്രഹാം ടേര്‍ണര്‍. തന്റെ ആയിരക്കണക്കിന് തൊഴിലാളികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പരമ്പരാഗതമായ ഇന്ത്യന്‍ സംസ്‌കാരത്തെ അനുസ്മരിപ്പിക്കുന്ന കുടുംബബന്ധമായിരുന്നു. ആദ്യം അവരെ ഏഴ് അംഗങ്ങളുള്ള ടീമുകളാക്കി തിരിക്കുന്നു. അതിനെ അദ്ദേഹം കുടുംബം അഥവാ ഫാമിലിയെന്ന് വിളിച്ചു. അത്തരം ഏഴ് ഫാമിലികളെ അദ്ദേഹം വില്ലേജ് ആക്കിത്തിരിച്ചു. അങ്ങനെ നിശ്ചിത വില്ലേജുകളെ അദ്ദേഹം ട്രൈബ് എന്ന് രേഖപ്പെടുത്തി. അങ്ങനെ ട്രൈബുകള്‍ ഒന്നുചേരുമ്പോള്‍ ഫ്ലൈറ്റ് സെന്റര്‍ സ്വയം ഒരു രാഷ്ട്രമായിമാറുന്നു. ഫ്ലൈറ്റ് സെന്ററിന് ലോകത്ത് പലയിടത്തും ശാഖകളുണ്ട്. അവിടെയെല്ലാം ജീവനക്കാരുടേത് ഏഴുപേര്‍ ചേര്‍ന്ന ഫാമിലി, വില്ലേജ്, ട്രൈബ് സംവിധാനമാണുള്ളത്. 
ലോകമെങ്ങും സാമൂഹികാംഗീകാരം നേടിയെടുത്ത സ്ഥാപനമാണ് കുടുംബം. ഫ്ലൈറ്റ് സെന്റര്‍ എന്ന മഹാപ്രസ്ഥാനത്തിന്റെ അടിത്തറ സുസ്ഥിരവും സുരക്ഷിതവുമായ കുടുംബവ്യവസ്ഥയാണ്. വീടുവിട്ടാല്‍ മറ്റൊരു വീടായി കമ്പനി മാറുന്നു. ജീവനക്കാര്‍ക്ക് സ്വന്തം വീടിനോടുള്ള അതേ ആത്മബന്ധം സ്ഥാപനവുമായി ഇഴചേരുന്നു. ജീവനക്കാര്‍ തമ്മിലുള്ള ബന്ധമാവട്ടെ തീര്‍ത്തും അനൗപചാരികം. ഔപചാരികതകളുടെ പരിവേഷം അഴിഞ്ഞുവീഴുന്നതോടുകൂടി അതൊരു ഹൃദയബന്ധമായിത്തീരുന്നു. തന്റേതായ തനതായൊരു നേതൃത്വം വഴി കമ്പനിയെ ലോകത്തിനുതന്നെ മാതൃകയാക്കുകയാണ് ഗ്രഹാം.
സാമൂഹിക മൂലധനമാണ് വാണിജ്യമൂലധനത്തിന്റെ പ്രധാന ഉറവിടമെന്ന് നാം പലപ്പോഴും ഓര്‍ക്കാറില്ല. വളരെ സാമ്പത്തികമായും സാംസ്‌കാരികമായും മുന്നേറിയ ഒരു സമൂഹത്തിന്റെ വിജയരഹസ്യം ട്രസ്റ്റ് ആണ് - അംഗങ്ങള്‍ തമ്മിലുള്ള തകരാത്ത അഥവാ തകര്‍ക്കാനാവാത്ത വിശ്വാസം. അത്തരം സമൂഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ് അഭിപ്രായവ്യത്യാസങ്ങളെ നിഷ്‌നപ്രഭമാക്കുന്ന അഭിപ്രായൈക്യത്തിന്റേതായ ഒരു ഉയര്‍ന്ന സംസ്‌കാരം.
വയോധികനും ജ്ഞാനിയുമായ പിതാവ് മരണാസന്നനായി കിടക്കുന്നു. മക്കള്‍ ഈ അച്ഛന്‍ തങ്ങള്‍ക്കായി ഒന്നും കരുതിവെച്ചില്ലല്ലോ എന്ന ദുഃഖത്താല്‍ ചുറ്റിലുമിരിക്കുന്നു. എല്ലാവരുടെയും ദുഃഖത്തിന്റെ യഥാര്‍ഥ കാരണം പിടികിട്ടിയ അദ്ദേഹം അവരെ ഓരോരുത്തരെയായി അരികിലേക്ക് വിളിച്ചു. ഒരുണക്കക്കമ്പ് കൈയില്‍ കൊടുത്തു, അത് കഷണങ്ങളാക്കി മുറിക്കാന്‍ ആവശ്യപ്പെട്ടു. ക്ഷണനേരമാത്രയില്‍ കിട്ടിയ വടി അവരുടെ കൈകളില്‍ നുറുങ്ങി. അങ്ങനെ പൊട്ടിയ കഷണങ്ങളെടുത്ത് ഒന്നാക്കിക്കെട്ടി അദ്ദേഹം ഓരോരുത്തര്‍ക്കും തിരിച്ചുനല്കി. അത് വീണ്ടും പൊട്ടിക്കാന്‍ ആവശ്യപ്പെട്ടു. ദുര്‍ബലമായ ഉണക്കചില്ലിക്കമ്പുകളായിരുന്നിട്ടും കൂട്ടംകൂടിനിന്നപ്പോള്‍ അവയുടെ ശക്തിക്കുമുന്നില്‍ അവരുടെ പേശീബലം തോറ്റു. ഐകമത്യം മഹാബലം എന്നൊരു അമൂല്യമായ ബോധം നിരാശരായ മക്കള്‍ക്ക് പകര്‍ന്നുനല്കിക്കൊണ്ട് ആ വയോധികന്‍ വിടവാങ്ങി. ഐക്യവും പരസ്പരവിശ്വാസവുമുള്ള കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും കരുത്ത് തകര്‍ക്കാനാവാത്തതാണ്.
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമ...

വിജയമന്ത്രങ്ങൾ - 1

 

വിജയമന്ത്രങ്ങൾ - 3

മുൻഗണനാക്രമം തെറ്റരുത്