ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സുവര്‍ണാവസരങ്ങള്‍

തെക്കേ ആഫ്രിക്കയില്‍ പണ്ട് സ്വര്‍ണം കണ്ടുപിടിച്ച വിവരം കാട്ടുതീപോലെ പരന്നു. സ്വര്‍ണമുണ്ടെന്ന് കണ്ടെത്തിയ സ്ഥലത്തേക്ക് എല്ലാവരും വെച്ചുപിടിച്ചു. ഓരോരുത്തര്‍ക്കും തങ്ങളുടെ പങ്ക് എങ്ങനെയെങ്കിലും ഉറപ്പിക്കണമെന്ന വാശിമാത്രം. മോഹാന്ധരായി ഓടുന്നതിനിടയില്‍ ആളുകള്‍ പരസ്പരം കൂട്ടിയിടിച്ച് താഴെവീഴുന്ന അവസ്ഥ. 

ഈ തിരക്കില്‍ നിന്നെല്ലാം മാറിനിന്നുകൊണ്ട് അകലെ ഒരു ചെറുപ്പക്കാരന്‍ ഇരുമ്പില്‍നിന്ന് ശ്രദ്ധയോടെ നല്ല മണ്‍വെട്ടികളുണ്ടാക്കുകയാണ്. എല്ലാവരും സ്വര്‍ണം ചിള്ളിപ്പെറുക്കാന്‍ നോക്കുമ്പോള്‍ അകലെ മാറിയിരുന്നു ഒരുവന്‍ കഷ്ടപ്പെട്ട് ഇരുമ്പുരുക്കി മണ്‍വെട്ടിയുണ്ടാക്കുന്നു. കാണുന്ന ആര്‍ക്കും അയാള്‍ക്ക് ചില്ലറ തകരാറുണ്ടെന്ന് തോന്നിപ്പോവുക സ്വാഭാവികം. ലോകനീതി അതാണ്. സ്വര്‍ണത്തെപ്പറ്റിയുള്ള ചിന്തയോ മോഹാന്ധതയോ ഒന്നും ബാധിക്കാതെ തന്റെ പണിയില്‍ ദത്തശ്രദ്ധനായിരിക്കുന്ന അയാളോട് സംസാരിക്കാന്‍ പൊന്നിന് പിറകേയോടുന്നവരുടെ കൂട്ടത്തില്‍ ഒരാളുണ്ടായതുതന്നെ ഒരത്ഭുതമാണ്. അയാള്‍ ചെറുപ്പക്കാരനോട് ചോദിച്ചു. അല്ല, മനസ്സിലാവാത്തതുകൊണ്ട് ചോദിക്കുകയാണ്, ഇത്രയും മണ്‍വെട്ടികള്‍ എന്തിനുവേണ്ടിയാണ് താങ്കള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്? 

ചെറുപ്പക്കാരന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു- 'നിങ്ങള്‍ സ്വര്‍ണത്തിന് പിന്നാലെയോടുകയാണ്. ഞാന്‍ ഒരു സുവര്‍ണാവസരത്തിന്‍മേല്‍ ഇരിക്കുകയാണ്. ഇളകിയ മണ്ണ് നിങ്ങള്‍ മാന്തിയിട്ടെങ്കിലും മാറ്റും. അതെനിക്കറിയാം. അതിനപ്പുറം മണ്ണുനീങ്ങണമെങ്കില്‍, പിന്നെയും കുഴിക്കണമെങ്കില്‍ മണ്‍വെട്ടിതന്നെ വേണ്ടിവരും. അപ്പോഴേക്കും വില്പനയ്ക്കായി ആവശ്യത്തിന് മണ്‍വെട്ടികള്‍ തയ്യാറായിരിക്കണം'.

ട്രാന്‍സ്‌ഫോര്‍മേഷണല്‍ ലീഡര്‍ഷിപ്പ് എന്ന ആശയത്തിന്റെ പ്രാവര്‍ത്തികരൂപമാണ് മുകളിലെ ഉദാഹരണം. വികസനം വരുന്നത് അവസരത്തിന്റെ രൂപത്തിലാണ്. ഒരോരുത്തരും അവരുടേതായ ഒരിടം കണ്ടെത്തുകയാണ്. അവിടെ കാലുറപ്പിച്ചുകൊണ്ട് നൈസര്‍ഗികമായി, സര്‍ഗപരമായി കര്‍മനിരതരാവുകയാണ്. ആധുനിക ലോകക്രമത്തില്‍ പരിവര്‍ത്തനമെന്നത് ഒരാള്‍ ഉന്നത പദവിയിലിരുന്നുകൊണ്ട് നടത്തുന്ന കാര്യങ്ങളുടെ പരിണിതഫലമല്ല. മറിച്ച് അപരന്‍ സ്വയം കണ്ടെത്തുന്ന മേഖലയില്‍ സാധ്യമാക്കുന്ന വിപ്ലവകരമായ ചലനങ്ങളാണ് യഥാര്‍ഥ ട്രാന്‍സ്‌ഫോര്‍മേഷന്‍ അഥവാ പരിവര്‍ത്തനം. 

പഴയ ലോകക്രമത്തില്‍ ബിസിനസ്സിന്റെ വളര്‍ച്ചയെന്നാല്‍ ഭൗതികമായ വളര്‍ച്ചയായിരുന്നു. എത്രരാജ്യങ്ങളില്‍ സ്ഥാപനങ്ങളുണ്ട്, ഏതെല്ലാം നഗരങ്ങളില്‍ സാന്നിധ്യമുണ്ട്, എത്ര പ്രൊഡക്ഷന്‍ യൂണിറ്റുകളുണ്ട് എന്നിത്യാദി വലുപ്പം വെച്ചളക്കല്‍. ആധുനിക ലോകക്രമത്തില്‍ ബിസിനസ്‌ലോകത്ത് നടക്കുന്ന വന്‍പരിവര്‍ത്തനങ്ങളൊന്നും ഭൗതികാന്തരീക്ഷത്തിലല്ല, മാനസിക വ്യാപാരങ്ങളിലാണ്. ഇന്നലെവരെ അസാധ്യമായതെന്ന് തോന്നുന്നത് ഇന്ന് സാധ്യമാവുകയും പഴയ വളര്‍ച്ചയുടെ സമവാക്യങ്ങള്‍ മാറി പുതിയതുവരുന്നതും അതുകൊണ്ടാണ്. 

ഭൗതികലോകത്ത് തപ്പിത്തടയുകയല്ല വേണ്ടത് മാനസികലോകത്ത് പറന്നുയരുകയാണ്. കാലാനുസൃതമായി മാറാത്ത സ്ഥാപനങ്ങള്‍ ഇന്നും പഴയ ഹജൂര്‍ക്കച്ചേരി പോലെത്തന്നെ പോയിക്കൊണ്ടിരിക്കും. ജീവനക്കാരെ ഓരോ പദവിയില്‍ തളച്ചിട്ട് അവിടുത്തെ അനുഷ്ഠാനകലകളെക്കുറിച്ചുള്ള ഒരുത്തരവും നല്കും.
രചന :- ദേബശിഷ് ചാറ്റര്‍ജി 
കടപ്പാട് :- മാത്രുഭൂമി ദിനപത്രം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വനിതകള്‍ നയിക്കട്ടെ

പല മേഖലകളിലും തലപ്പത്ത് വിരാജിക്കുന്ന പുതുമുഖങ്ങള്‍ കൂടുതല്‍ പ്രതീക്ഷയ്ക്ക് വകനല്കുന്നു. പഴയതുപോലെ ദുസ്സഹമായ നിലപാടുകളില്ല, ആചാരാനുഷ്ഠാനങ്ങളും ഔപചാരികതകളുമില്ല. യു.എസ്സിലെ മൂന്ന് സര്‍വകലാശാലകള്‍ക്ക് നേതൃത്വം നല്‍കുന്ന വനിതാ പ്രസിഡന്റുമാരെ പരിചയപ്പെടാം. ഹാര്‍വാഡ് സര്‍വകലാശാലയുടെ ആദ്യ വനിതാ പ്രസിഡന്റ് ഡ്രൂ ഫോസ്റ്റാണ് ഒരാള്‍. വിഖ്യാതമായ എം.ഐ.ടി.യുടെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനം അലങ്കരിച്ച ആദ്യ ലൈഫ് സയന്റിസ്റ്റുമായ സൂസണ്‍ ഹോക്ക്ഫീല്‍ഡാണ് വേറൊരാള്‍. മറ്റൊരാള്‍ നമ്മുടെ സ്വന്തം രേണു ഖടോര്‍ - ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ചാന്‍സലറും പ്രസിഡന്റുമായ ആദ്യ ഇന്ത്യന്‍ വംശജ.ലിബറല്‍ എജ്യുക്കേഷന്റെ ശക്തയായ വക്താവാണ് ഡ്രൂ ഫോസ്റ്റ്. പ്രവചനാതീതമെന്നുതോന്നിയ സാമ്പത്തികമാന്ദ്യം പോലുള്ളവ നമ്മെ മാറ്റിത്തീര്‍ക്കുമ്പോള്‍ ഡ്രൂ ഫോസ്റ്റിന്റെ ഹാര്‍വാഡ് മാനവികമായ അന്വേഷണങ്ങളുടെയും ലിബറല്‍ ആര്‍ട്‌സിന്റെയും പഴയ പാരമ്പര്യത്തിന് കാതോര്‍ക്കുകയായിരുന്നു.  ഉന്നതവിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖത്തിന്റെ പ്രതീകം തന്നെയായിരുന്നു സൂസന്‍ ഹോക്ക്ഫീല്‍ഡ്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഇഴകീറി പരിശോധിക്കാതെ എല്ലാറ്റിനെയും സമ...

വിജയമന്ത്രങ്ങൾ - 1

 

'കോര്‍പ്പറേറ്റ് ലീഡര്‍' ഗാന്ധിജി

കോംപ്ലക്‌സ് ലൈഫ് സ്റ്റൈല്‍ സൊലൂഷന്‍സ് ഇന്‍ക് എന്ന സാങ്കല്പിക സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് ലീഡറുടെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിനായി മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഒരു ബയോഡാറ്റ അയച്ചു എന്നു കരുതുക. വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ സ്ഥാപനം അദ്ദേഹത്തിനു അയച്ചേക്കാവുന്ന ഒരു മറുപടി ഇങ്ങനെയായിരിക്കും.  പ്രിയപ്പെട്ട മോഹന്‍ദാസ് കരംചന്ദ് ഗാന്ധി,  പ്രശസ്തമായ ഞങ്ങളുടെ സ്ഥാപനത്തിലെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പദവിയിലേക്ക് അപേക്ഷിച്ച താങ്കളുടെ നല്ല മനസ്സിന് നന്ദി. അപേക്ഷയോടൊപ്പം താങ്കള്‍ സമര്‍പ്പിച്ച വിശദമായ ജീവചരിത്രത്തിനും നന്ദി. താങ്കളപേക്ഷിച്ച പദവി കൂടുതലായും ആവശ്യപ്പെടുന്നത് മൂല്യബോധമല്ല, മൂല്യരാഹിത്യമാണ് എന്ന വസ്തുത താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. ഞങ്ങള്‍ അന്വേഷിക്കുന്നത് ഒരു ്വഹരവ്യിവീഹലവൃറ നെയാണ് ്വഹിറുവ്യിവീഹലവൃറ നെ അല്ല.  താങ്കളുടെ ബയോഡാറ്റയില്‍ കാണുന്നതുപോലെ, നിരന്തരമായി സത്യം മാത്രം പറഞ്ഞുകൊണ്ടിരിക്കുക എന്ന സ്വഭാവം ഞങ്ങളുടെ സ്ഥാപനത്തിന്റെ ഇമേജിനെത്തന്നെ പ്രതികൂലമായ രീതിയില്‍ ബാധിക്കുമോയെന്ന ഭയം ഞങ്ങള്‍ക്കുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍, വളരെ സൂക്ഷ്മതയോടെമാ...